ഭോപ്പാല്‍: രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അമ്മയുടെ കാമുകന്‍ നിലത്തെറിഞ്ഞും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. ശിവ്പുരി സുലാര്‍ ഖുര്‍ദില്‍ കാമുകനൊപ്പം താമസമാക്കിയ ജയന്തി(35)യുടെ ഒരുവയസുള്ള മകള്‍ ഛായയാണ് തിങ്കളാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയന്തിയുടെ കാമുകനായ ഭയ്യാലാലി(25)നെതിരെ പൊലീസ് കേസെടുത്തു.
20 ദിവസം മുൻപാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ബെംഗളൂരുവിൽ നിന്ന് ശിവ്പുരിയിലെത്തിയത്. തിങ്കളാഴ്ച രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പ്രതി കുഞ്ഞിനെ കാലില്‍ പിടിച്ച് തറയിലേക്ക് എറിയുകയായിരുന്നു. പിന്നാലെ പ്രതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാവിലെയോടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നു. അതുവരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുകയായിരുന്നു അമ്മയായ ജയന്തി. കാമുകന്‍ പോയതിന് പിന്നാലെ ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.