ഗണേശൻ, നിമിഷ
തൃപ്രയാർ/വേലൂർ (തൃശൂർ): ശനിയാഴ്ച രാവിലെ തൃശൂർ ജില്ലയിൽ പെയ്ത അതിശക്തമായ മഴക്കൊപ്പമുണ്ടായ മിന്നലിൽ രണ്ടുപേർ മരിച്ചു. വലപ്പാട് കോതകുളത്ത് വീട്ടമ്മയും വേലൂർ കുറുമാലിൽ ഗൃഹനാഥനുമാണ് മരിച്ചത്.
വലപ്പാട് കോതകുളത്ത് വാഴൂർ ക്ഷേത്രത്തിനടുത്ത് വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷയാണ് (42) മരിച്ചത്. വീടിന് പുറത്തുള്ള കുളിമുറിയിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റത്. കുളിമുറിയുടെ കോൺക്രീറ്റ് മിന്നലിൽ തകർന്നു. മക്കൾ: സിദ്ധാർഥ്, സിദാൻ.
വേലൂർ കുറുമാലിൽ കേച്ചേരി തലക്കോട്ടുകര ഞാലിക്കര ഇ.എം.എസ് നഗറിൽ തോപ്പിൽ വീട്ടിൽ ഗണേശനാണ് (52) മരിച്ചത്. രാവിലെ 11.30നായിരുന്നു സംഭവം.
കുറുമാൽ പള്ളിക്ക് മുന്നിലുള്ള തറവാട് വീട്ടിൽ അമ്മയെ കാണാൻ വന്നതായിരുന്നു. നാട്ടുകാർ ഉടൻ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉഷ. മക്കൾ: ആരതി. ആരോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.