ആസാദി ഇമാം


ഐക്യദാർഢ്യത്തിെൻറയും സഹവർത്തിത്വത്തിെൻറയും പത്തു തലയുമായി പള്ളിമുറ്റത്തെത്തിയ ആ മനുഷ്യനെ ‘രാവൺ’ എന്നല്ല, ‘ഇമാം’ എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്; ഒറിജിനൽ ഇമാം മറുകണ്ടം ചാടിയ പശ്ചാത്തലത്തിൽ വിശേഷിച്ചും. ഒരു പേരിലൊക്കെ എന്തിരിക്കുന്നുവെന്ന ചോദ്യം ഇക്കാലത്ത് അത്ര ലളിതമല്ലെന്നറിയാമല്ലോ. പേര് എന്ന പ്രാഥമിക തിരിച്ചറിയൽ ഡേറ്റയിലാണിേപ്പാൾ നമ്മുടെ രാജ്യത്ത് സർവവും തുടങ്ങുന്നത്. ജാതിയും മതവുമൊക്കെ അതിൽനിന്നറിയാം; അതിൽ ചില വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് യഥേഷ്ടം നാടുകടത്തുകയോ ഉന്മാദ ആൾക്കൂട്ടത്തിന് വിട്ടുനൽകുകയോ ചെയ്യാം. ഫാഷിസത്തിെൻറ ഈ കലാപരിപാടിക്കെതിരെ നിങ്ങൾക്ക് വല്ലതും ഉച്ചരിക്കാനുണ്ടെങ്കിൽ, ആദ്യം ചെയ്യേണ്ടത് സ്വന്തം പേര് ഉറക്കെ വിളിച്ചുപറയുക എന്നതാണ്; തങ്ങളുടെ സ്വത്വത്തെ ഉയർത്തിപ്പിടിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മറച്ചുവെക്കാതിരിക്കുക എന്നതാണ്. ഈ പേരും മുദ്രാവാക്യങ്ങളും വേട്ടക്കാരെ വിറളിപിടിപ്പിക്കുമെന്നത് നൂറു തരം. ഇപ്പോൾ രാജ്യത്തിെൻറ വിവിധ ഭാഗത്തുനിന്ന് നാം അറിഞ്ഞുകൊണ്ടിരിക്കുന്നതും അതല്ലേ? ആ മുദ്രാവാക്യങ്ങൾ തന്നെയാണ് കഴിഞ്ഞദിവസം ഡൽഹി ജുമാമസ്ജിദിെൻറ പടിക്കെട്ടുകളിൽനിന്നും മുഴങ്ങിക്കേട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞിറങ്ങിയ പ്രക്ഷോഭകരെക്കാത്ത് ആ പടവുകളിൽ ചന്ദ്രശേഖർ ആസാദ് നിൽപുണ്ടായിരുന്നു. കൈയിൽ അംബേദ്കറുടെ ചിത്രവും ഭരണഘടനയുമായിട്ടുള്ള ആ നിൽപിൽ ആവേശം അണപൊട്ടി. ‘ജയ് ഭീം-ജയ് മീം’, ‘നീൽ സലാം-അസ്സലാം’ വിളികളിൽ ഇതൊക്കെ ഒത്തുപോകുമോ എന്ന് മുമ്പ് നെറ്റിചുളിച്ചവർപോലും അവിടെ അത് ഏറ്റുവിളിച്ചു. പിന്നെ, ജാമിഅയിൽ സമരത്തിെൻറ മുന്നണിയിലുണ്ടായിരുന്ന ആയിശ റെന്ന കൂടിയെത്തിയതോടെ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലായി. ഇന്ത്യ ഗേറ്റിലേക്കുള്ള ആ പ്രതിഷേധ റാലിയുടെ ക്ലൈമാക്സിൽ പതിവുപോലെ അറസ്റ്റും പൊലീസ് രാജുമാണ്. പക്ഷേ, ‘ആസാദി ഇമാമി’നെ ഒരു അറസ്റ്റിലൊക്കെ തളച്ചിടാമെന്നാണോ? അത് അധികാരികൾക്ക് അദ്ദേഹത്തെ ഇനിയും മനസ്സിലായിട്ടില്ലാത്തതുകൊണ്ടാണ്.

ചന്ദ്രശേഖർ ആസാദ് രാവൺ എന്നാണ് പൂർണനാമധേയം. രാജ്യത്തെ ദലിതുകളുടെ ഉന്നമനത്തിനായി 2015ൽ രൂപവത്കരിക്കപ്പെട്ട ‘ഭീം ആർമി ഭാരത് ഏകതാ മിഷൻ’ (ഭീം ആർമി) എന്ന സംഘടനയുടെ സ്ഥാപകരിലൊരാൾ. യു.പിയിൽ ഉന്നത ജാതിക്കാരായ ഠാകൂറുകളിൽനിന്നുള്ള നിരന്തരപീഡനത്തിനെതിരായ ദലിതുകളുടെ ഉയിർത്തെഴുേന്നൽപുകൂടിയായിരുന്നു ഭീം ആർമി. പടിഞ്ഞാറൻ യു.പിയിലെ സഹാറൻപൂർ ജില്ലയിെല ഛുത്മൽപൂരിൽനിന്നാണ് ഈ മാസ് എൻട്രി. ആ ഗ്രാമത്തിനൊരു ചരിത്രമുണ്ട്. സംസ്ഥാനത്തെ ഗ്രാമങ്ങളൊക്കെയും മേൽജാതിക്കാരായ ഭൂവുടമകൾ കൈയടക്കിയപ്പോൾ കീഴ്ജാതിക്കാർ ബഹിഷ്കൃതരാകുമെന്ന് മുൻകൂട്ടിക്കണ്ട് 1959ൽ അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് അലി ഖദൻ ദലിതർക്കു മാത്രമായി ഒരു കോളനിയുണ്ടാക്കി. ഇന്ന് പതിനായിരത്തിലധികം ദലിതർ താമസിക്കുന്ന ആ കോളനിയാണ് ഛുത്മൽപുർ. ഏറെയും അഭ്യസ്തവിദ്യർ. പതിവുരാഷ്ട്രീയ പാർട്ടികളുടെ കെട്ടുകാഴ്ചകളിൽനിന്ന് അവർ മാറി നടക്കുക സ്വാഭാവികം മാത്രം. തൊട്ടടുത്ത ഘട്കോളി ഗ്രാമത്തിലാണ് അത് ആദ്യം പ്രതിഫലിച്ചത്. അവിടെ ഏതാനും ദലിതർ ഒരു ബോർഡ് നാട്ടി: ‘ദ ഗ്രേറ്റ് ചമർ -ഡോ. ഭീംറാവ് അംബേദ്കർ ഗ്രാം ഘട്കോളി ആപ്കാ അഭിനന്ദൻ കർത്താഹേ’. ഇതുകണ്ട മേൽജാതിക്കാരനായ നാട്ടുമൂപ്പൻ ഇപ്രകാരം പറഞ്ഞു: ‘‘ബോർഡ് അവിടെ കിടന്നോട്ടെ, കുഴപ്പമില്ല. പക്ഷേ, ചമറിന് മുമ്പുള്ള ഗ്രേറ്റ് എന്ന വാക്ക് ഒഴിവാക്കണം’’. ഉടൻ വന്നു മറുപടി: ‘‘ഞങ്ങളുടെ സ്വകാര്യസ്ഥലത്ത് സ്വന്തം ജാതിപ്പേര് വെച്ചതിന്, നിങ്ങൾക്കെന്താ?’’സംഭവം കേസായി. നിയമത്തിെൻറ വഴി ഏതായിരിക്കുമെന്നറിയാമല്ലോ. അവർ ബോർഡും അംബേദ്കർ ചിത്രവുമെല്ലാം നശിപ്പിച്ചു. ആ സംഘർഷ സ്ഥലത്തേക്കാണ് കറുത്ത പാൻറും വെള്ള ഷർട്ടും ധരിച്ച് കഴുത്തിലൊരു നീല സ്കാർഫ് ചുറ്റി, തടിച്ച മീശ താഴേക്കു ചുരുട്ടിവെച്ച് ആസാദിെൻറ രംഗപ്രവേശം. സംഘർഷത്തിനും ലാത്തിച്ചാർജിനുമൊടുവിൽ കൂടുതൽ മികച്ചൊരു ബോർഡ് നാട്ടിയാണ് ‘ഭീം ആർമി’ വളണ്ടിയർമാർ സ്ഥലം വിട്ടത്.

ഘട്കോളിയുടെ നായകന് അധികാരികൾ ചാർത്തിനൽകിയത് വില്ലൻ വേഷമാണ്. സഹാറൻപൂരിലെ ‘ ജാതി കലാപ’ത്തിെൻറ സൂത്രധാരൻ എന്നായിരുന്നു ആരോപണം. ആസാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 12,000 രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. 2017 ജൂൺ മാസത്തിൽ അറസ്റ്റിലായി. 40ഓളം കേസുകളാണ് തലയിൽ കെട്ടിവെച്ചത്. ദേശീയ സുരക്ഷാ നിയമമടക്കമുള്ള വകുപ്പുകളാണ് പ്രയോഗിച്ചത്. ആ വകയിൽ 16 മാസം ജയിലിൽ കിടന്നു. പക്ഷേ, അതുകൊണ്ടൊന്നും ആ പോരാളിയുടെ വീര്യം തകർക്കാനായില്ല. 2019ലെ ഭീമ-കൊറേഗാവ് വാർഷികത്തിൽ പങ്കെടുക്കാൻ എത്തി. ദലിത് സ്വാഭിമാനത്തിെൻറ ചരിത്രമുറങ്ങുന്ന അവിടെ കാലുകുത്താൻ അനുവദിക്കില്ലെന്ന് പൊലീസും. പക്ഷേ, അവിടെയും നടത്തി ഇതുപോലൊരു മാസ് എൻട്രി. വീണ്ടും ജയിലിൽ. മാർച്ചിൽ വീണ്ടും ഡൽഹിയിൽവെച്ച് അധികാരികൾ തുറുങ്കിലടച്ചു. കാൻഷി റാമിെൻറ ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ നാടകം. അടുത്തിടെ ദലിതുകൾ ഡൽഹിയിൽ നടത്തിയ ‘രവിദാസ് മന്ദിർ പ്രക്ഷോഭ’ത്തിെൻറ മുന്നണിയിലും നിലയുറപ്പിച്ച് അറസ്റ്റ് വരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ബ്രാഹ്മണിക്കൽ അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമുഖത്തെ നിത്യസാന്നിധ്യമാണ്. ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമത്തെയും അങ്ങനെ വായിച്ചതുകൊണ്ടാകാം അയാൾ ഒരിക്കൽകൂടി ഇരകളുടെ ‘ഇമാമാ’യി പ്രത്യക്ഷപ്പെട്ടത്.

1986 ഡിസംബർ മൂന്നിനാണ് ജനനം. ചെറുപ്പത്തിൽ അത്യാവശ്യം വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമുണ്ടായിരുന്നു. നിയമ ബിരുദധാരിയാണ്. പക്ഷേ, പോരാട്ടത്തിെൻറ വഴിയിലെത്തിയത് മരണശയ്യയിൽ കിടന്ന പിതാവിെൻറ വാക്കുകളിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ്. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പിതാവ് ഗോവർധൻ സർവിസിലിരിക്കെ താൻ അനുഭവിച്ച ജാതി പീഡനങ്ങൾ തുറന്നുപറഞ്ഞത് ആ നാളുകളിലാണ്. തനിക്ക് ഭക്ഷണം കഴിക്കാൻ അവർ പ്രത്യേക പാത്രം തന്നെ ഒരുക്കിവെച്ചിരുന്നുവെന്ന് കേട്ടപ്പോൾ ആസാദിെൻറ കണ്ണുനിറഞ്ഞു. അക്കാലത്ത് ആർ.എസ്.എസ് പ്രവർത്തകനാണ് ആസാദ്. ശാഖയിൽ സ്ഥിരമായി പോകും. മുസ്ലിംകൾക്കെതിരായ ഹിന്ദു ഐക്യത്തെക്കുറിച്ചൊക്കെ ശാഖയിൽ ക്ലാസുകളുണ്ടായിരിക്കുമെങ്കിലും, കീഴ് ജാതിക്കാർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പ്രചാരകുമാർ മൗനംപാലിച്ചതിെൻറ അർഥം ആസാദിന് മനസ്സിലായത് അച്ഛെൻറ വാക്കുകളിൽനിന്നാണ്. അങ്ങനെയാണ് സമാന മനസ്കരായ ആളുകളെയുംകൂട്ടി ‘ഭീം ആർമി’ സ്ഥാപിച്ചത്. 18നും 25നുംഇടയിൽ പ്രായമുള്ള കായബലമുള്ള സംഘമായിരുന്നു തുടക്കത്തിൽ അവർ. പിന്നെ അത് വിപുലമായ ദലിത് ഉന്നമന പരിപാടികൾ ആവിഷ്കരിച്ചു തുടങ്ങി. ഇന്നിപ്പോൾ 350 ഓളം സ്കൂളുകൾ നടത്തി ദലിതർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട് ഈ സംഘം. ഇക്കാലയളവിനുള്ളിൽ മുസ്ലിംകളും ഇവരുടെ ഭാഗമായി. ഈ മുന്നേറ്റം ബഹൻജി അടക്കമുള്ളവർക്ക് വേണ്ടത്ര ദഹിച്ചിട്ടില്ല. അതിനാൽ അവരടക്കമുള്ളവർ ഇടക്കിടക്ക് ആർ.എസ്.എസുകാരൻ എന്ന് കളിയാക്കും. പക്ഷേ, അതിലൊന്നും തളർന്നിട്ടില്ല. പോരാട്ടം തുടരുകതന്നെയാണ്.

Tags:    
News Summary - Article about chandrasekhar azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.