അടിമത്തത്തിലും അനാചാരങ്ങളിലും ആണ്ട് ജാതി-ഉപജാതി-ഗോത്രവൈരങ്ങളാൽ ചിന്നിച്ചിതറിപ്പോയ ആദിമനിവാസികളായ അധഃസ് ഥിത-പിന്നാക്ക ജനവിഭാഗങ്ങളെ ഏകീകരിച്ച്, ആധ്യാത്മിക-ഭൗതികമുന്നേറ്റത്തിനായി 1910ൽ പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി. എസ്) എന്ന സനാതന മതസംഘടന സ്ഥാപിച്ച പൊയ്കയിൽ ശ്രീകുമാര ഗുരുദേെൻറ ദേഹവിയോഗത്തിെൻറ 80ാം വാർഷികദിനമാണ് ജൂൺ 30/മിഥുനം 15.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ കരയിലെ വലിയതാന്നിക്കുന്നിലെ മന്നിയ്ക്കൽ പൊ യ്കയിൽ കൊല്ലവർഷം 1054 കുംഭം അഞ്ചിനാണ് പൊയ്കയിൽ ശ്രീകുമാര ഗുരുദേവെൻറ ജനനം. ശങ്കരമംഗലം എന്ന ൈക്രസ്തവ കുടുംബക ്കാരുടെ അടിയാളരായിരുന്നു മാതാപിതാക്കൾ. അതിനാൽതന്നെ അടിയാളനെന്ന സാമൂഹികസ്ഥാനമേ ശ്രീകുമാര ഗുരുദേവനും ലഭിച ്ചിരുന്നുള്ളൂ. യജമാനെൻറ അടിമജോലികൾ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രീകുമാര ഗുരുദേവൻ തയാറായില് ല. അധഃസ്ഥിത വർഗങ്ങളുടെ ദയനീയാവസ്ഥക്ക് പരിഹാരം കാണാനും മോചിപ്പിക്കാനും സ്വതന്ത്രജനതയായി ഈ രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാനും അവരെ പ്രാപ്തനാക്കുന്ന പ്രവർത്തനത്തിലേക്ക് ശ്രീകുമാര ഗുരുദേവൻ കടന്നു.
വൃത്തിഹീനമായി കിടന്ന അധഃസ്ഥിതസമൂഹത്തെ ശുദ്ധീകരിക്കാനും മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്. മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന, പരസ്പരം അംഗീകരിക്കാത്ത സാമൂഹികവ്യവസ്ഥിതിയെ ശക്തമായി എതിർത്ത് ദൈവത്തിെൻറയും മതത്തിെൻറയും വിശ്വാസത്തിെൻറയും പേരിൽ മനുഷ്യനെ ചൂഷണം ചെയ്ത പ്രവണതക്കെതിരെ നവോത്ഥാനകാലഘട്ടത്തിൽ ആഞ്ഞടിച്ചു. അധഃസ്ഥിതൻ ഏത് മതത്തിലും വിശ്വാസത്തിലും പ്രസ്ഥാനത്തിലും ചെന്നാലും അവെൻറ ജാതി പറഞ്ഞ് പിന്നാമ്പുറങ്ങളിൽ നിർത്തുന്ന നീതികേടിനെ ചോദ്യം ചെയ്തു. ജാതിമാഹാത്മ്യം പറഞ്ഞ് ഭരണവും അധികാരവും സമ്പത്തും കൈയടക്കി മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ജാതിവ്യവസ്ഥ ഈ രാജ്യത്ത് നിലനിർത്തിയ മതപുരോഹിതരോടും ഭരണകൂടത്തോടും ശ്രീകുമാര ഗുരുദേവൻ ആശയപരമായി കലഹിക്കുകതന്നെ ചെയ്തു. എല്ലാ മതവിശ്വാസികളും ദൈവവിശ്വാസികളും പുരോഹിതരും പറയുന്നത് മനുഷ്യനെയും പ്രകൃതിയെയും എല്ലാം ദൈവം സൃഷ്ടിച്ചതാണെന്നാണ്. ദൈവത്തിന് ജാതിയുണ്ടോ, ജീവന് ജാതിയുണ്ടോ, ആത്മാവിന് ജാതിയുണ്ടോ എന്നീ ചോദ്യങ്ങൾ എത്തേണ്ടവരിൽ എത്തിച്ചു. പക്ഷേ, ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ അവശേഷിച്ചു. നീതിബോധമുള്ളവർ ശ്രീകുമാര ഗുരുദേവനിൽ ആകൃഷ്ടരായി.
‘‘ദൈവം ഏകിയ ജീവനാണ് ആ ജീവനെത്രവിധം ജാതിയുണ്ട്..?’’ എന്ന ഗാനത്തിലൂടെ മനുഷ്യെൻറ അറിവില്ലായ്മയെയാണ് ഗുരുദേവൻ ബോധ്യപ്പെടുത്തിയത്, നവോത്ഥാന കാലഘട്ടത്തിലെ മറ്റ് മഹാരഥന്മാരുടെ പ്രവർത്തനത്തിനിടയിലാണ്. അധഃസ്ഥിത ജനതയെ ആദിയർ ജനതയെന്നാണ് ശ്രീകുമാര ഗുരുദേവൻ സംബോധന ചെയ്തത്. ഇവർ തമ്മിൽ തമ്മിലുള്ള ജാതി-ഉപജാതി-ഗോത്ര ജീവിതരീതി തകർത്ത് ഒരപ്പെൻറയും അമ്മയുടെയും മക്കളെന്നപോലെ കഴിയാനാണ് ഈ വിഭാഗത്തെ ഗുരുദേവൻ പഠിപ്പിച്ചത്. അത് വിജയിക്കുകയും ചെയ്തു. അങ്ങനെ അനുസരണ മനോഭാവമുള്ള ഒരു വൻജനാവലി ഗുരുദേവെൻറ പിന്നാലെ അണിനിരന്നു. ജാതി-ഉപജാതി-ഗോത്ര ചിന്തകൾ, ജീവിതരീതികൾ ഒന്നും ഗുരുദേവെൻറ പിന്നാലെ ഇറങ്ങിത്തിരിക്കുന്നതിന് തടസ്സമായില്ല എന്നത് പ്രസക്തമാണ്. ഇവർ പൊയ്കക്കൂട്ടർ എന്നാണ് നവോത്ഥാന കാലഘട്ടത്തിൽ അറിയപ്പെട്ടത്. ഈ കൂട്ടായ്മക്കാരാണ് പിന്നീട് പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) എന്ന പേരിലറിയപ്പെട്ടത്.
മനുഷ്യൻ, ദൈവം, ആത്മാവ്, മനസ്സ്, ചിന്ത, ബുദ്ധി എന്നിവയെക്കുറിച്ചെല്ലാം തെൻറ ജനതയോട് ഗുരുദേവൻ സംസാരിച്ചിരുന്നു. ഇതിൽ ആകൃഷ്ടരായവർ ഗുരുദേവന് പിന്നാലെ ഇറങ്ങിത്തിരിച്ചു. മതങ്ങളിലും മാർഗങ്ങളിലും നിന്നിറങ്ങിവന്ന ഞങ്ങളിൽ ഒരാൾ മരിച്ചാൽ എവിടെ അടക്കം ചെയ്യുമെന്ന് ഒരു ശിഷ്യൻ ചോദിച്ചു. സ്വന്തമായി സ്ഥലം വാങ്ങി അതിന് ശ്മശാനം എന്ന് പേരിടുന്നത് വരെ എെൻറ കൂടെ ഇറങ്ങിത്തിരിച്ചിരിക്കുന്നവരിൽ ആരും മരിക്കുകയില്ല എന്ന ഉറപ്പ് ശ്രീകുമാര ഗുരുദേവൻ കൊടുത്തു. 10 വർഷത്തിനുശേഷം കോട്ടയം ജില്ലയിൽ മുതലപ്ര എന്ന സ്ഥലത്ത് ഭൂമി വാങ്ങിയശേഷമാണ് ഗുരുദേവെൻറ പിന്നാലെ ഇറങ്ങിവന്ന ഒരു പിതാവ് മരിക്കുന്നത്. ഇതനുഭവിച്ച ജനത കൂടുതൽ അടുക്കാനും അനുസരിക്കാനും തുടങ്ങി. ഇങ്ങനെ പല സന്ദർഭങ്ങളിലുമായി ഗുരുദേവ പ്രവർത്തനത്തിലെ അമാനുഷികത്വം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവർ എല്ലാം മറന്ന് പൊയ്കയോടൊപ്പം ചേർന്നു. ഇതോടെ ഈ വിഭാഗം പൊയ്കക്കൂട്ടർ എന്നറിയപ്പെടാൻ തുടങ്ങി. ഇത് കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവത്തിെൻറ ചുവടുവെപ്പായിരുന്നു. ഇത്രയുമായപ്പോൾ സവർണ വിഭാഗങ്ങൾ അടങ്ങിയിരുന്നില്ല. ദൈവവും ഗുരുവും രക്ഷകനുമായി ശ്രീകുമാരഗുരുദേവനെ ആദിയർ ജനത സ്വീകരിച്ചപ്പോൾ ഒട്ടും സഹിക്കവയ്യാതെ മതമേലധ്യക്ഷന്മാർ അസ്വസ്ഥരായി. രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാൻ മത-ഭരണാധികാരം ഉപയോഗിച്ച് ബ്രിട്ടീഷ് ഗവൺമെൻറിന് പരാതി നൽകി. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ നിയമപാലകർ ശ്രീകുമാര ഗുരുദേവനെ രാജ്യദ്രോഹക്കുറ്റമെന്ന പരാതിയിൽ അറസ്റ്റ് ചെയ്യാനൊരുങ്ങി. ചങ്ങനാശ്ശേരി മജിസ്േട്രറ്റ്
കോടതിയിൽ സ്വയം ഹാജരായ പൊയ്കയോട് മജിസ്േട്രറ്റ്: നിങ്ങൾ ജർമനുവേണ്ടി പ്രാർഥിക്കാറുണ്ടോ?
പൊയ്ക: എെൻറ ജനങ്ങൾക്കുവേണ്ടിയാണ് പ്രാർഥിക്കാറുള്ളത്.
മജിസ്േട്രറ്റ്: സായ്പന്മാർ ആരാണെന്നറിയാമോ?
പൊയ്ക: അറിയാം. അവർ ശീമക്കാരാണ്.
മജിസ്േട്രറ്റ്: നിങ്ങൾ നടത്തുന്ന സമുദായത്തിെൻറ പേരെന്താണ്?
പൊയ്ക: പ്രത്യക്ഷരക്ഷാ ദൈവസഭ.
ആദിദ്രാവിഡജനതയുടെ സ്വന്തം ആത്മീയ പ്രസ്ഥാനം ഇതോടെ ഭൂമിയിൽ സ്ഥാപിതമായി. ഇന്നിെൻറ കാലഘട്ടത്തിലും ആദിമജനത്തിന് ഇതല്ലാതെ വേറൊന്നില്ല കേരള ചരിത്രത്തിൽ. ആദിമജനതയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന ജാതിരഹിത ആത്മീയ പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭയും (പി.ആർ.ഡി.എസ്) പൊയ്കയിൽ ശ്രീകുമാര ഗുരുദേവനും.
ആദിയർ ജനതയുടെ ദൈവവും ഗുരുവും രക്ഷകനും അടിമവിമോചകനും ആയിരുന്ന പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ 1114 മിഥുനം ഒന്നു മുതൽ രോഗശയ്യയിൽ കിടന്ന് 15ന് ദേഹവിയോഗം സംഭവിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ഗുരുദേവ മക്കൾ ഈ ദിനങ്ങളിൽ ഉപവാസ ധ്യാനയോഗത്തോടെ കഴിഞ്ഞുകൂടി മിഥുനം 15ന് സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാര മണ്ഡപത്തിൽ പൊയ്ക തീർഥാടനപദയാത്രയോടെ പതിനായിരങ്ങൾ എത്തിച്ചേരുന്നു.
(പി.ആർ.ഡി.എസ് ജോ.സെക്രട്ടറിയാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.