രാജ്യം വീണ്ടും സംവരണം ചർച്ചചെയ്യുന്ന തിരക്കിലാണ്. പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില ാണ് ഇൗ വിഷയം ചർച്ചചെയ്യെപ്പടുന്നത് എന്നത് മറ്റൊരു പ്രത്യേകതകൂടിയാണ്. ഭരണഘടന തത്ത്വങ്ങളും അടിസ്ഥാനപ് രമാണങ്ങളും ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ഇൗ ചർച്ചകൾക്കൊക്കെ കളമൊരുക്കുന്നത് എന്നതും പ്രത്യേകം ശ്രദ് ധ അർഹിക്കുന്നു. അഖിലേന്ത്യാടിസ്ഥാനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കുന്ന ഉദ്യോഗസംവ രണം നടപ്പാക്കിത്തുടങ്ങിയത് മണ്ഡൽ കേസിലെ 1992ലെ വിധിയെത്തുടർന്ന് 1993 മുതൽ മാത്രമാണ്. അന്ന് ബി.പി. മണ്ഡൽ ശേഖരിച് ച കണക്കുപ്രകാരം രാജ്യത്തെ ജനങ്ങളിൽ 52 ശതമാനം മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ടവരാണ്. ഇൗ ജനവിഭാഗത്തിന് ഉദ്യോഗതലത്തിലുണ്ടായിരുന്ന പങ്കാളിത്തം 4.69 ശതമാനം മാത്രമായിരുന്നു. ഇവർക്ക് 52 ശതമാനം അനുവദിക്കേണ്ടിയിരുന്നു. എന്നാൽ, സംവരണത്തിനായി നീക്കിവെക്കുന്ന പദവികൾ 50 ശതമാനത്തിൽ കവിയരുതെന്ന ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഒ.ബി.സി സംവരണം 27 ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടിക വർഗത്തിന് 7.5 ശതമാനവും സംവരണം അവരുടെ ജനസംഖ്യാനുപാതികമായി നിലവിലുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഇൗ പരിമിതപ്പെടുത്തൽ ആവശ്യമായി വന്നത്. ഇപ്രകാരം ഒ.ബി.സി സംവരണം ഏർപ്പെടുത്തിയപ്പോൾ പിന്നാക്കസമുദായങ്ങളിലെ ക്രീമിലെയർ എന്ന ഒരു വിഭാഗത്തെ ഒഴിവാക്കുകയുണ്ടായി.
തദ്ഫലമായി യോഗ്യതയുണ്ടായിരുന്നവർക്ക് അർഹതയില്ലാത്ത അവസ്ഥയും അർഹതയുണ്ടായിരുന്നവർക്ക് യോഗ്യതയില്ലാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. അധികാരപങ്കാളിത്തം തടയുന്നതിന് ഭരണം നിയന്ത്രിച്ചിരുന്ന സവർണനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കൗശലമായിരുന്നു ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തൽ. അതിനെത്തുടർന്ന് അധികാരമുള്ള ഉയർന്ന തസ്തികകളിലും ഉന്നത ബിരുദവും സാേങ്കതിക പരിജ്ഞാനവും ആവശ്യമായ ഒട്ടനവധി തസ്തികകളിലും അർഹരായവരെ ലഭ്യമാവാതെ തസ്തികകൾ ഒഴിഞ്ഞുകിടന്നു. സംവരണം 1993ൽ ഏർപ്പെടുത്തി 25 വർഷത്തിനുശേഷം 2018ൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒ.ബി.സി പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗ മേഖലയിൽ കേവലം 6.9 ശതമാനം മാത്രമാണ്. കേരള സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സംവരണം 1958ൽ നിലവിൽവന്ന കെ.എസ് ആൻഡ് എസ്.എസ്.ആർ പ്രകാരം ഒ.ബി.സി വിഭാഗത്തിന് 40 ശതമാനവും പട്ടികവിഭാഗത്തിന് 10 ശതമാനവുമാണ്. 2002ൽ പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്തിയ ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കണ്ടെത്തിയത് പിന്നാക്കസമുദായങ്ങൾക്ക് സംവരണത്തിലൂടെ നീക്കിെവച്ച തസ്തികകളിൽ പോലും പൂർണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.
ഇൗ സാഹചര്യത്തിൽ വേണം ഇപ്പോഴത്തെ സാമ്പത്തികസംവരണ നീക്കത്തെ വിലയിരുത്താൻ. സാമ്പത്തിക സംവരണവും മുന്നാക്ക ജാതികൾക്ക് സംവരണം ഏർപ്പെടുത്തുന്നതും ഭരണഘടനവിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലായിരിക്കാം ഭരണഘടന ഭേദഗതിക്ക് സർക്കാർ ശ്രമം തുടങ്ങിയിട്ടുള്ളത്. യഥാർഥത്തിൽ സർക്കാർ അധികാരപങ്കാളിത്തത്തിൽ എത്തിച്ചേരാൻ കഴിയാതെപോയ പിന്നാക്കവിഭാഗങ്ങൾക്ക് അതുറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ഭരണഘടന ഭേദഗതിക്ക് ശ്രമിക്കേണ്ടിയിരുന്നത്. അധികാരം പങ്കുവെക്കാൻ തയാറല്ലാത്തവനെ സംരക്ഷിക്കാനുള്ള നീക്കത്തിന് ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണ്. ഭരണഘടന ഭേദഗതി വേണ്ടിയിരുന്നത് പങ്കാളിത്തം ഇപ്പോഴും എത്തിച്ചേരാത്ത പിന്നാക്കവിഭാഗങ്ങളുടെ സംവരണതോത് 27 ശതമാനത്തിൽനിന്നും 52 ശതമാനമായി ഉയർത്തുന്നതിനും അവസരം നിഷേധിക്കുന്ന ക്രീമിലെയർ വ്യവസ്ഥ ഒഴിവാക്കുന്നതിനും വേണ്ടി ആവണമായിരുന്നു.
പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടത് സാമ്പത്തികോന്നമന പരിപാടികളാണ്. അത് ശക്തിപ്പെടുത്തുകയും മതിയായ തുക കണ്ടെത്തി അത്തരക്കാർക്ക് ലഭ്യമാക്കുകയുമായിരുന്നു ഭരണാധികാരികൾ നിർവഹിക്കേണ്ടിയിരുന്ന കടമ. രാഷ്ട്രീയ നേതൃത്വങ്ങളുടെയും അധികാരികളുടെയും നയവും ആദർശവും നിലപാടും പ്രായോഗികതലത്തിൽ വരുേമ്പാൾ ഒഴിവാക്കപ്പെടുന്ന കൗശലം സാധാരണക്കാരായ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. സി.പി.എമ്മും എൻ.എസ്.എസും ജാതിസംവരണം നിർത്തലാക്കണമെന്നും പാവപ്പെട്ടവർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകണമെന്നുമാണ് അവകാശപ്പെടുന്നത്. എന്നാൽ, ഇരുകൂട്ടരും ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത് മുന്നാക്ക ജാതികൾക്ക് മാത്രമായ സംവരണമാണ്. ജാതിയും മതവുമൊക്കെ ഒഴിവാക്കണമെന്നും വർഗപരമായ സ്ഥിതിയാണ് ഉണ്ടാവേണ്ടതെന്നും ഇവർ ആഗ്രഹിക്കുന്നുവെങ്കിൽ മുന്നാക്കജാതിയിൽപ്പെട്ടവർ എന്ന പ്രയോഗം ഒഴിവാക്കി പാവപ്പെട്ടവർ എന്നുമാത്രം തീരുമാനിക്കേണ്ടിയിരുന്നു. അങ്ങനെയായാൽ ജാതിയും മതവുമൊക്കെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പട്ടിക-പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും ഇൗ അവസരം പ്രയോജനപ്പെടുത്താനാവുമായിരുന്നു. മുന്നാക്കജാതി എന്ന് നിർബന്ധപൂർവം ആവർത്തിച്ചാവശ്യപ്പെടുന്നതിൽനിന്നും ഇവരുടെ നയത്തിെൻറയും ആദർശത്തിെൻറയും െപാള്ളത്തരം പുറത്തുവരുന്നു. ഇനി മുന്നാക്കജാതിയിൽപ്പെട്ടവർക്ക് 10 ശതമാനം സംവരണം അനുവദിക്കുേമ്പാൾ ഇൗ സംവരണതോത് നിശ്ചയിച്ചതിെൻറ യുക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഒ.ബി.സി വിഭാഗം 55 ശതമാനമാണ്. പട്ടികജാതി-വർഗവിഭാഗക്കാരും 25 ശതമാനത്തോളം വരും.
മൊത്തത്തിൽ പട്ടിക-പിന്നാക്കവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. സംവരണത്തെ അട്ടിമറിക്കാൻ താൽപര്യമുള്ള ആളുകൾ ചില സാമ്പ്ൾ സർവേകളും തൽപരകക്ഷികളുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാണിച്ച് ഇൗ ജനസംഖ്യ പ്രാതിനിധ്യത്തെ കുറച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. 1993നു ശേഷം കൂടുതൽ സമുദായങ്ങൾ ഒ.ബി.സി പട്ടികയിൽ എത്തിച്ചേർന്നതും ഇതര മുന്നാക്ക സമുദായങ്ങളെ അപേക്ഷിച്ച് പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ ജനന നിരക്കിലുള്ള വർധനവുമാണ് ഇൗ വർധിച്ച പങ്കാളിത്തത്തിനു കാരണം. നിലവിൽ ജനസംഖ്യയിൽ 20 ശതമാനം മാത്രം വരുന്ന മുന്നാക്കസമുദായങ്ങളാണ് അധികാരത്തിെൻറ 80 ശതമാനവും അനുഭവിക്കുന്നത്. 55 ശതമാനമുള്ള ഒ.ബി.സിക്ക് 27 ശതമാനവും 25 ശതമാനമുള്ള പട്ടികവിഭാഗങ്ങൾക്ക് 22.5 ശതമാനവുമാണ് നിലവിലുള്ള സംവരണം. കേവലം 20 ശതമാനം മാത്രംവരുന്ന മുന്നാക്കസമുദായങ്ങൾക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. യഥാർഥത്തിൽ പിന്നാക്ക സമുദായങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവരണതോത് ഉയർത്തുകയും തടസ്സങ്ങൾ (ക്രീമിലെയർ വ്യവസ്ഥ) നീക്കം ചെയ്യുകയുമാണ് വേണ്ടത്. ഇതിലേക്കാണ് ഭരണഘടന ഭേദഗതി ഉണ്ടാവേണ്ടത്. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ മുഴുവൻ പട്ടിക-പിന്നാക്ക വിഭാഗ സംഘടനകളും നേതാക്കളും ഒത്തൊരുമിക്കേണ്ടതുണ്ട്. ഇൗ ഒരുമയും ചെറുത്തുനിൽപും അവകാശസമ്പാദനവുമാകണം സാമൂഹികനീതി ആഗ്രഹിക്കുന്ന, ഭരണഘടനയെ അംഗീകരിക്കുകയൂം അതിനോട് കൂറുപുലർത്തുകയൂം ചെയ്യുന്ന മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ചുമതല.
(പിന്നാക്ക വിഭാഗവകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.