വംഗനാട്ടിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഡയമണ്ട് ഹാർബർ. തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തിരവനും സിറ്റിങ് എ ം.പിയുമായ അഭിഷേക് ബാനർജിയെന്ന കരുത്തനാണ് ഒരു വശത്ത്. പ്രധാന എതിരാളി സി.പി.എം ടി ക്കറ്റിൽ മത്സരിക്കുന്ന, ‘ജനങ്ങളുടെ ഡോക്ടർ’ ഫുആദ് ഹലീം ആണ്. ബംഗാൾ കമ്യൂണിസ്റ്റ് പാ ർട്ടിയിൽ ഒരുകാലത്തെ പ്രതാപശാലിയായ നേതാവും രാജ്യത്തുതന്നെ ഏറ്റവും കൂടുതൽകാലം (29 വർഷം) നിയമസഭ സ്പീക്കർ പദവി വഹിച്ചവരിൽ ഒരാളുമായ ഹാഷിം അബ്ദുൽ ഹലീമിെൻറ മകനാണ് ഡോ. ഫുആദ്. പ്രചാരണത്തിരക്കിനിടയിൽ നടത്തിയ അഭിമുഖത്തിൽ നിന്ന്
●തൃണമൂൽ കോൺഗ്രസിെൻറ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളായ അഭിഷേക് ബാനർജിക്കെതിരെയാണ് മത്സരിക്കുന്നത്.
പണവും കായിക ശക്തിയും സാധാരണക്കാരെൻറ അധികാരത്തിനു മുന്നിൽ വ്യർഥമാണ്. ജനങ്ങളുടെ അധികാരത്തിലാണ് സി.പി.എം വിശ്വസിക്കുന്നത്. ചിലരുടെ അധികാര ദുർവിനിയോഗത്തെ നേരത്തെ തുറന്നു കാട്ടിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും അത് തുറന്നുകാണിക്കും. ആത്യന്തികമായി ജനങ്ങളുടെ അധികാരം മാത്രമേ നിലനിൽക്കുകയുള്ളൂ.
●ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. അഭിപ്രായമെന്താണ്.
തൃണമൂൽ നേതാക്കളിൽ മിക്കവരും ജയിലിലോ അല്ലെങ്കിൽ ഉടൻ ജയിലിൽ അടക്കപ്പെടാൻ സാധ്യതയുള്ളവരോ ആണ്. സ്വന്തം എം.പിമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് തന്നെ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്. ഇതൊക്കെ സംസ്ഥാനത്തെ ക്രമസമാധാനനില എങ്ങനെയാണെന്ന് സൂചിപ്പിക്കുന്നു. അഴിമതിയിലും കുറ്റകൃത്യത്തിലും ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. കേന്ദ്രസേന വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ബി.ജെ.പി, കളങ്കിത തൃണമൂൽ നേതാക്കളെ പാർട്ടിയിലെടുക്കുന്നത് നിർത്തുകയോ ടിക്കറ്റ് നൽകാതിരിക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ, തൃണമൂലിൽ നിന്നെത്തിയ ക്രിമിനലുകൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകുകയും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
●ജനകീയ ഡോക്ടറെന്ന ഇമേജ് തെരഞ്ഞെടുപ്പിൽ സഹായകമാവുമോ.
ഞാൻ ഡോക്ടറാവുന്നതിനു മുമ്പുതന്നെ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. ഇതു രണ്ടും ചേർന്ന വ്യക്തിയാണ് ഞാൻ.
●ഡോക്ടറെന്ന നിലയിൽ താങ്കൾ ബംഗാളിലെ ആരോഗ്യ മേഖലയെയും മോദി സർക്കാറിെൻറ ആയുഷ്മാൻ ഭാരത് പദ്ധതിയെയും എങ്ങനെ കാണുന്നു.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഒരാൾക്ക് അഞ്ചുലക്ഷം രൂപവരെയാണ് നൽകുന്നത്. അതേസമയം, സ്വകാര്യ മേഖലക്ക്, പ്രത്യേകിച്ചും കുത്തകകൾക്ക്, നികുതി നൽകുന്നവെൻറ െചലവിൽ വൻ സബ്സിഡിയാണ് സർക്കാർ നൽകുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സർക്കാർ ആശുപത്രികൾക്കോ ആരോഗ്യമേഖലക്കോ ഒരു ഗുണവും ലഭിക്കുന്നില്ല. ബംഗാളിൽ 42 സൂപ്പർ സ്െപഷാലിറ്റി ആശുപത്രികളാണ് സർക്കാർ ഈയിടെ തുറന്നത്. എന്നാൽ, ജാർഗ്രാം സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ജിൻഡാൽ ഗ്രൂപ്പിന് കൈമാറുകയായിരുന്നു. 2011ൽ ബംഗാൾ ആരോഗ്യവകുപ്പിൽ 10,000 ഡോക്ടർമാരുണ്ടായിരുന്നു. ഇപ്പോൾ അത് 6600 ആയി കുറഞ്ഞു. ബംഗാൾ ആരോഗ്യമേഖലയുടെ തകർച്ചയാണ് ഇത് കാണിക്കുന്നത്. l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.