കേരളത്തിലെ േകാൺഗ്രസിന് ശ്വാസം വീണത് ഇപ്പോഴാണ്. കോൺഗ്രസിനു മാത്രമല്ല, അതിെൻ റ ഘടകകക്ഷികൾക്കും കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനുശേഷം മുഖപ്രസാദമുണ്ടായത് ഇ ന്നലെയാണ്. മുസ്ലിംലീഗിനും മുന്നണിയിേലക്ക് തിരിച്ചുകയറേണാ വേണ്ടയോ എന്നു ശങ്കി ച്ചുനിന്ന മാണി ഗ്രൂപ്പിനും ചെറിയ ഘടകകക്ഷികൾക്കും എന്നുവേണ്ട, യു.ഡി.എഫ് എന്നൊരു സം വിധാനം അന്യംനിൽക്കരുതെന്നാഗ്രഹിച്ച അഭ്യുദയകാംക്ഷികൾക്കും മൂന്നു ഹിന്ദി സംസ്ഥാന ങ്ങളിലെ കോൺഗ്രസിെൻറ തിരിച്ചുവരവ് അറിഞ്ഞതോടെ ആശ്വാസമായി. ഇതു കേൾക്കുേമ്പാൾ ഉത്തരേന്ത്യയിൽ കോൺഗ്രസ് ജയിച്ചാൽ കേരളത്തിലെന്താ വിശേഷം എന്നു തോന്നിയേക്കാം. കേര ളത്തിലാണ് വിശേഷം. ഇങ്ങനെയൊരു ഉയിർപ്പ് കോൺഗ്രസിന് ദേശീയതലത്തിൽ വന്നില്ലായി രുന്നെങ്കിൽ നിയമസഭയുടെ നടപ്പുസമ്മേളനം അവസാനിക്കുേമ്പാഴേക്കും യു.ഡി.എഫിെൻറ അവസ്ഥ പരമദയനീയമായേനെ.
സ്വന്തമായി വോട്ടുള്ള മുന്നണികളാണ് കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും. എന്നാൽ, യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും ജയവും തോൽവിയും തീരുമാനമാകുന്നത് ന്യൂനപക്ഷങ്ങളുടെ നിലപാടുകളിന്മേലാണ്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ആ നിലപാട് ഇടതുപക്ഷത്തിന് അനുകൂലമായിരുന്നുവെന്നത് പലതലങ്ങളിൽ വിലയിരുത്തപ്പെട്ട കാര്യമാണ്. അതിനു കാരണം, ബി.ജെ.പി എന്ന പേടിസ്വപ്നമായിരുന്നു. കേന്ദ്രത്തിൽ ഒരു വർഗീയ ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയാൽ രാജ്യത്തിെൻറ അലകും പിടിയും മാറുമെന്നും മതനിരപേക്ഷത എന്നത് ഭരണഘടനയിൽ നിന്നുപോലും നീക്കം ചെയ്യപ്പെടുമെന്നുമുള്ള ഭയം പൊതുവെ സാധാരണ ജനത്തിനും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കും ഉണ്ടായിരുന്നു.
നാലര വർഷത്തിനിപ്പുറം ആ ഭയം ഇരട്ടിച്ചു എന്നുമാത്രമല്ല, രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയും െഎക്യവുംവരെ കുട്ടിച്ചോറാകുമെന്ന സ്ഥിതിയിലായി. ഇനിയും അവർ ഒരുവരവുകൂടി വരുമെന്ന ഭയം രൂഢമൂലമായിരുന്നു, ആ മനസ്സുകളിൽ. ഭരണഘടന തെന്ന പൊളിച്ചെഴുതുമെന്ന ഭീതി മറ്റു രാഷ്ട്രീയ പാർട്ടികളിൽ പോലും പടർന്നിരുന്നു. ഒരു ബദലിനെ സംഘടിപ്പിക്കാൻ ത്രാണിയുള്ള നേതൃത്വം എതിർപക്ഷത്തുണ്ട് എന്നു കരുതാനുള്ള സാധ്യതേപാലും കഴിഞ്ഞ മൂന്നുമാസത്തിനു മുമ്പുവെര ജനമനസ്സുകളിൽ തെളിഞ്ഞുകണ്ടില്ല. രാഹുൽ ഗാന്ധിയെ ജനം ആ നിലക്ക് സ്വീകരിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ലായിരുന്നു. കേന്ദ്രത്തിൽ വിജയസാധ്യതയുള്ളവരോടൊപ്പം കേരളത്തിലും നിൽക്കുന്ന ഒരു മനസ്സാണ് ന്യൂനപക്ഷങ്ങളിൽ രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തുന്നവർക്കുള്ളത്. അവരുെട അരക്ഷിതബോധം തന്നെയാണ് അതിനു കാരണം. ഫാഷിസത്തെ ശക്തമായി െചറുക്കാനുള്ള ആർജവം ഇടതുപക്ഷത്തിനുണ്ടെന്ന ഒരു തോന്നലാണ് അതിനു കാരണം. കോൺഗ്രസ് എന്നും മൃദുഹിന്ദുത്വ സമീപനത്തിെൻറ ദുർബലതയിലാണെന്നും അവർക്ക് കേന്ദ്രഭരണം കൂടിയില്ലാതായാൽ ദൗർബല്യം അധികരിക്കുമെന്നും 1996 മുതൽ പ്രകടമാകുന്ന പൊതുവായ വിശ്വാസമാണ്. ദേശീയതലത്തിൽ ഇടതുപക്ഷത്തിന് ഒരു ശക്തിയുമില്ലെങ്കിലും സംസ്ഥാനതലത്തിൽ മതനിരപേക്ഷതയുടെയും ന്യൂനപക്ഷ അവകാശങ്ങളുടെയും കാര്യത്തിൽ പലപ്പോഴും ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട് എന്നതാണ് അവരിലുള്ള പ്രതീക്ഷക്കു കാരണം. കഴിഞ്ഞതവണ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ ന്യൂനപക്ഷം പരിഭ്രാന്തരായി എന്നത് വ്യക്തമാണ്. അതിനാൽ യു.ഡി.എഫിനു പോകുന്നതും നിഷ്പക്ഷവുമായ മുഴുവൻ ന്യൂനപക്ഷ വോട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് ഒഴുകി. ഇടതുപക്ഷത്തെ സ്വന്തം വോട്ടുകളിൽ ചില ചോർച്ചകളൊക്കെ വന്നിട്ടും അവർക്ക് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാനായത് അതിനാലാണ്.
ഇൗ ബി.ജെ.പി ഭയം ഇല്ലാതാകുന്ന കാലെത്തല്ലാം ന്യൂനപക്ഷ വോട്ടുകളിൽ വലിയഭാഗം യു.ഡി.എഫിന് ലഭിച്ചിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന തോന്നൽ വരുേമ്പാൾ കേരളത്തിലെ ഘടകകക്ഷികൾക്ക് ആത്മവിശ്വാസം വർധിക്കുന്നത് ഇതിനാലാണ്. ഇപ്പോൾ തിരിച്ചുവരവു നടത്തിയ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടിരുെന്നങ്കിൽ കേരളത്തിലെ യു.ഡി.എഫിനെ അവസ്ഥയൊന്ന് സങ്കൽപിച്ചുനോക്കുക. മുന്നണിതെന്ന അവേശഷിക്കുമായിരുന്നോ എന്നു സംശയമാണ്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദുർബലമാണ് സംസ്ഥാന സംഘടന നേതൃത്വം. മുന്നണിയിൽനിന്ന് ജനതാദൾ ഇടതുപക്ഷത്തേക്ക് പോയിക്കഴിഞ്ഞു. മറ്റു ഘടകകക്ഷികളും അവസരം കിട്ടിയാൽ പോകുമെന്നായി. മാണി ത്രിശങ്കുവിൽനിന്ന് ഇേപ്പാഴും ഇറങ്ങിവന്നിട്ടില്ല. ഒറ്റയാൾ പട്ടാളമായ പി.സി. ജോർജ് ബി.ജെ.പിയുമായി തന്നെ സഖ്യത്തിലായി. മുന്നണിയിൽ മുസ്ലിംലീഗ് മാത്രമാണ് ഒന്നുറച്ചുനിന്നത്. വിജയപ്രതീക്ഷയിെല്ലങ്കിൽ ലീഗിെൻറ നിലപാടിലും മാറ്റമുണ്ടാകുമെന്നതാണ് അവസ്ഥ. ബി.ജെ.പിയാണെങ്കിൽ അവരുെട പ്രഖ്യാപിത നിലപാടുകൾക്കു വിരുദ്ധമെങ്കിലും ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയക്കളിയുമായി ഇരപിടിത്തം തുടർന്നു. സ്വതവേ പരിഭ്രാന്തരായി നിന്ന കോൺഗ്രസിന് ശബരിമലയിൽ എന്തു നിലപാടെടുക്കണമെന്ന് വ്യക്തതയില്ലായിരുന്നു. പ്രഖ്യാപിത ഹിന്ദുത്വ പാർട്ടിയായ ബി.ജെ.പിക്കു മുന്നിലെത്താൻ കോൺഗ്രസും യു.ഡി.എഫും ഒാടിത്തളർന്നത് ഇൗ അവസ്ഥയിലാണ്. എല്ലാനിലയിലും വീണുപോകുമെന്നു തോന്നിത്തുടങ്ങി. അതിനിടെ, ലഭിച്ച ഇൗ തെരഞ്ഞെടുപ്പു ജയം ഒരു മൃതസഞ്ജീവനിയല്ലെങ്കിൽ പിന്നെയെന്താണ്? അതിന് സംസ്ഥാനരാഷ്ട്രീയത്തിൽ ഉണ്ടായ പ്രസക്തി വളരെ വലുതാണ്.
കേന്ദ്രത്തിൽ ഒരു വിശാല മുന്നണിയുണ്ടാക്കാൻ കോൺഗ്രസിന് കെൽപുെണ്ടന്നും അത് കേരളത്തിലെ കോൺഗ്രസിനെ പഴയ നിലയിലേക്കു കൊണ്ടുവരുമെന്നും ഘടകകക്ഷികൾക്കു മാത്രമല്ല, കോൺഗ്രസിെൻറ തന്നെ നേതൃത്വത്തിനും വിശ്വാസമുണ്ടാക്കാൻ പര്യാപ്തമായി ഇൗ തെരഞ്ഞെടുപ്പുഫലം. ഇന്നലെ വരെ പരിഹാസപാത്രമായിരുന്ന രാഹുൽ ഗാന്ധി ദേശീയ നേതാവായി അവരോധിക്കപ്പെടുകയാണ് ഇൗ മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തോടെ. രാഹുലാണ് തങ്ങളുടെ നേതാവെന്നു തുറന്നുപറയാൻ സേങ്കാചമുള്ളവരായിരുന്നു, േകാൺഗ്രസിെൻറ കേരള നേതാക്കളെന്ന് ഒാർക്കുക. സോണിയ ഗാന്ധി തെന്നയാണ് നേതൃതലത്തിൽ എന്നുപറയുന്നവരായിരുന്നു അവരിൽ പലരും. അത് അവരുടെ ആത്മനിന്ദയിൽ നിന്നുണ്ടായ അപകർഷതയായിരുന്നു. ആ അവസ്ഥ മാറിയതിലൂടെ കേരള നേതാക്കളിലുണ്ടാകുന്ന ആത്മവിശ്വാസം വലുതാണ്. രാഹുൽ ഗാന്ധിയാണ് നേതാവെന്നവർ ഉറച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. മുസ്ലിംലീഗും മാണി ഗ്രൂപ്പും മുന്നണിയിലുറക്കുമെന്നും പഴയ കെട്ടുറപ്പ് ആർജിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നത് ഇൗ അവസ്ഥയിലാണ്.
കേരളത്തിലെ ഇടതുപക്ഷം ഇൗ ജനവിധിയെ എങ്ങനെ കാണുന്നുവെന്നത് വ്യക്തമല്ല. ബി.ജെ.പിയുടെ തോൽവിയിൽ സന്തുഷ്ടരായിരിക്കാം. എന്നാൽ, േകാൺഗ്രസിെൻറ ജയം അവരിൽ താൽപര്യം ഉണർത്തില്ല. യു.ഡി.എഫ് കൂടുതൽ ദുർബലമാകണമെന്ന് ഇടതുപക്ഷ നേതാക്കൾ ആഗ്രഹിച്ചിരുന്നു. ഉന്നത നേതാക്കൾപോലും അതു പറയുകയും ചെയ്തിരുന്നു.
കേന്ദ്രതലത്തിലും ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിതര കൂട്ടായ്മയാണ് സി.പി.എം നേതാക്കൾ ആഗ്രഹിച്ചിരുന്നത്. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും സാമ്പത്തിക നയവും വിേദശനയവും ഒന്നാെണന്നതാണ് അവർ പറഞ്ഞിരുന്ന കാരണം. കേരളത്തിലും കോൺഗ്രസിെൻറ അപ്രമാദിത്വം ഇല്ലാത്ത ഒരു പ്രതിപക്ഷം വരണമെന്നതായിരുന്നു, ഇടതുപക്ഷ മനസ്സ്. അതിനും തിരിച്ചടിയാണ് ഇൗ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.