രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയതും രാഷ്ട്രീയമായി സുപ്രധാനവുമായ ഉത്തർപ്രദേശിെൻറ വലിയൊരു ഭാഗം മുഴുവൻ സർക്കാറിെൻറ ഉത്തരവു പ്രകാരം ഇൻറർനെറ്റ് നിരോധിതമേഖലയായി മാറിയതോടെ ആശയവിനിമയം പൂർണമായും തകർച്ചയിലാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ കേൾക്കാൻപോലും തയാറല്ലാത്ത രീതിയിൽ സംസ്ഥാനെത്ത അധികാരികൾ മാറിയതോടെ സമ്പൂർണ അരാജകത്വത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പൊലീസ് ലാത്തിച്ചാർജിൽ ജനക്കൂട്ടം ഓടുന്നതിനിടെ ചവിട്ടിയരക്കപ്പെട്ട് മരണപ്പെട്ട എട്ട് വയസ്സുകാരൻ അടക്കം 16 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
അധികാരത്തിെൻറ അന്തഃപുരങ്ങളിൽ ഇരിക്കുന്നവരുടെ വിചിത്ര നടപടികൾക്കിടയിലും പൗരത്വ പ്രക്ഷോഭത്തിന് ഇറങ്ങിയവരിൽ തെറ്റായ ദിശയിലേക്ക് നയിക്കപ്പെട്ട ഒരു വിഭാഗം യുവാക്കളുടെ പ്രവൃത്തികൾ ന്യായീകരിക്കാനാകില്ല. ചില മാധ്യമങ്ങളുടെ ഒ.ബി വാനുകൾ കത്തിക്കുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത യുവാക്കളുടെ പ്രവൃത്തി അവർക്കുതന്നെയാണ് തിരിച്ചടിയാകുന്നത്. മാധ്യമങ്ങളുടെ അനുഭാവം നഷ്ടപ്പെടാൻ ഇതിൽ കൂടുതലൊന്നും ചെയ്യേണ്ടതില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ ന്യൂനപക്ഷത്തെ അടക്കം അന്യവത്കരിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഒ.ബി. വാനുകൾ കത്തിക്കുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതെന്നാണ് ചിലർ പറയുന്നത്. എന്തായാലും മാധ്യമങ്ങൾക്കെതിരായ ആക്രമണത്തോടെ പ്രക്ഷോഭകർ പൂർണമായും ഒറ്റപ്പെട്ടു. ‘ദ ഹിന്ദു’വിെൻറ ഉത്തർപ്രദേശിലെ റിപ്പോർട്ടർ ഉമർ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിൽ അനധികൃത തടങ്കലിലാക്കുകയും െചയ്ത സംഭവം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായിട്ടുപോലും ലഖ്നോവിലെ പ്രധാന പത്രങ്ങളിൽ ബഹുഭൂരിഭാഗവും അവഗണിക്കുകയായിരുന്നു. ഉമർ റഷീദിെൻറ കശ്മീരി പശ്ചാത്തലം കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിച്ചു. എൻ.ഡി.ടി.വിയുടെ യു.പി കറസ്പോണ്ടൻറ് അലോക് പാണ്ഡെ വിഷയത്തിൽ ഇടപെട്ട് ഉന്നത അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചശേഷം മാത്രമാണ് രണ്ടു മണിക്കൂർ അനധികൃതതടങ്കലിൽ ദുരിതം അനുഭവിക്കേണ്ടി വന്ന ഒമർ റഷീദിന് പുറത്തിറങ്ങാനായത്. യു.പിയിലെ ഇപ്പോഴത്തെ സംഭവങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീർ താഴ്വരയിലെ ആദ്യ ദിവസങ്ങൾ ഓർമിപ്പിക്കുന്ന തരത്തിലാണ്.
റഷീദിെന തടങ്കലിൽവെച്ച് അപമാനിച്ചത് ബോധപൂർവമല്ലാത്ത തെറ്റാണെന്ന് പറഞ്ഞ, പൊലീസ് ഡയറക്ടർ ജനറൽ ഒ.പി. സിങ്, കുറ്റക്കാർക്കെതിരെ നടപടികളൊന്നും കൈക്കൊള്ളാൻ തയാറായില്ല. പൊലീസുകാരുടെ ഇത്തരം നീചമായ പെരുമാറ്റം മാപ്പർഹിക്കാത്തതാണെന്ന് ഈ ലേഖകൻ ഡി.ജി.പിയോട് ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് 37 വർഷത്തെ സർവിസുണ്ടെന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ആദ്യമാണെന്ന് പറയരുതെന്നുമായിരുന്നു മറുപടി. പ്രമുഖ വനിത ആക്ടിവിസ്റ്റുകളായ മാധവി കുക്റേജയുടെയും അരുന്ധതി ധുരുവിെൻറയും തടങ്കൽ സംബന്ധിച്ച് സൂചിപ്പിച്ചേപ്പാൾ പ്രിൻസിപ്പൽ ഹോം സെക്രട്ടറി അവിനാഷ് അവസ്ഥിയുടെ പ്രതികരണവും സമാനമായിരുന്നു. പ്രക്ഷോഭകരുടെ സമീപത്ത് ഇരുവരും നിൽക്കുന്നത് സി.സി.ടി.വി കാമറയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. പൊലീസ് പിടികൂടിയ ആക്ടിവിസ്റ്റുകളെ കാണാൻ ഹസ്റത്ഗഞ്ച് സ്റ്റേഷനിൽ പോയപ്പോഴാണ് ഇരുവരെയും പിടികൂടിയത്. ഒടുവിൽ രണ്ടു പേരെയും വിട്ടയക്കുകയായിരുന്നു. മഗ്സസെ അവാർഡ് ജേതാവ് സന്ദീപ് പാണ്ഡെ, സാമൂഹിക പ്രവർത്തകൻ ദീപക് കബീർ, മുൻ ഐ.പി.എസ് ഓഫിസർ ഡി.എസ്. ദാരാപുരി അടക്കം പ്രമുഖരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കാർക്കും സംഘർഷങ്ങളുമായി വിദൂര ബന്ധം പോലുമില്ലെന്ന് എല്ലാവർക്കും ബോധ്യമാണ്. യഥാർഥ ഗാന്ധിയനായ സന്ദീപ് പാണ്ഡെ ജനങ്ങളുടെ ആവശ്യത്തിനായി നിലകൊള്ളുേമ്പാഴെല്ലാം സമാധാനപരമായ പാത മാത്രം പിന്തുടരുന്ന വ്യക്തിത്വമാണ്. പ്രക്ഷോഭത്തിെൻറ ഗുണഫലം രാഷ്ട്രീയമായി നേടിയെടുക്കാനും മുതലെടുപ്പ് നടത്താനും ചിലർ ശ്രമിച്ചിരിക്കാം. എന്നാൽ, സമാധാനപരമായി സമരരംഗത്തുള്ളവരെയും അക്രമകാരികളെയും തിരിച്ചറിയാൻ പൊലീസിന് സാധിക്കണം.
നാലു ദിവസത്തെ പ്രക്ഷോഭത്തിനിടെ 16 പേർ മരിച്ച സംഭവത്തിൽ പൊലീസ് വിചിത്ര വാദങ്ങളുമായി രംഗത്തെത്തുകയാണ്. ബഹുഭൂരിഭാഗവും മരിച്ചത് വെടിയേറ്റാണെന്ന് വ്യക്തമായതോടെയാണ് നിരവധി പൊലീസുകാർക്കും വെടിയേറ്റ് പരിക്കുകൾ പറ്റിയെന്ന വാദവുമായി രംഗത്തെത്തിയത്. ഡിസംബർ 21ന് ൈവകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക വാർത്തക്കുറിപ്പിലാണ് 263 പൊലീസുകാർക്ക് പരിക്കേറ്റതായി വ്യക്തമാക്കിയത്. ഇതിൽ 57 പേർക്ക് വെടിയുണ്ടകളേറ്റാണ് പരിക്ക്. എന്നാൽ, സംഘർഷത്തിെൻറ ആദ്യ മൂന്നു ദിവസങ്ങളിൽ ഇക്കാര്യങ്ങളൊന്നും പറയാതിരുന്ന പൊലീസ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ‘പുതിയ അവകാശവാദം’ ഉന്നയിച്ചത്. സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമായ ജില്ലകളിലൊന്നും പൊലീസ് വെടിവെപ്പുണ്ടായില്ലെന്നും വാർത്താക്കുറിപ്പിലൂടെ തന്നെ വ്യക്തമാക്കി. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഓൾഡ് ലഖ്നോയിലെ വീടുകൾക്ക് പുറത്ത് നിർത്തിയിട്ട കാറുകളും ഇരുചക്രവാഹനങ്ങളും പൊലീസുകാർ തല്ലിത്തകർക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പുറത്തുവന്നത് അവഗണിക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രക്ഷോഭകരോട് ‘യുദ്ധപ്രഖ്യാപനം’ നടത്തിയ ശേഷമാണ് പൊലീസ് വലിയ തോതിൽ അക്രമം അഴിച്ചുവിട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രക്ഷോഭകരും അധികൃതരും തമ്മിൽ പൂർണമായും ആശയവിനിമയമില്ലാത്ത അവസ്ഥയാണ് ലഖ്നോയിൽ ദൃശ്യമാകുന്നത്. വിയോജിപ്പിെൻറ എല്ലാ ശബ്ദങ്ങളോടും അധികൃതർ കണ്ണും കാതും അടച്ചുവെച്ചതിെൻറ ഫലമായാണ് എല്ലാ നഷ്ടങ്ങളും ഉണ്ടായത്. നിരവധി സംഘർഷ സാഹചര്യങ്ങളിൽ അധികൃതർ പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ചയിൽ ഏർപ്പെട്ട് പ്രതിസന്ധികൾ പരിഹരിക്കുന്നതിെൻറ നിരവധി ഉദാഹരണങ്ങൾ ഉത്തർപ്രദേശിലെ സംഘർഷഭരിതമായ മണ്ണിൽ നാലു പതിറ്റാണ്ടായി മാധ്യമപ്രവർത്തനം നടത്തുന്ന ഈ ലേഖകനെ പോലുള്ളവർക്ക് ചൂണ്ടിക്കാട്ടാനാകും. രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃതലത്തിലുള്ളവരിൽനിന്ന് ഇത്തവണ അത്തരമൊരു സമീപനം ഉണ്ടായിട്ടില്ല. ക്ഷേത്രട്രസ്റ്റിെൻറ തലവനിൽനിന്ന് മുഖ്യമന്ത്രിയായി മാറിയ ഒരാളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഭരണനിർവഹണത്തിലുള്ളവരും അതേ മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്. പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യമാണ് ഉയരുന്നത്.
നിയമാനുസൃതം പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ അടിച്ചമർത്തുന്ന അടിയന്തരാവസ്ഥ പോലെ ക്രൂരമായ നിയമങ്ങളൊന്നും രാജ്യത്ത് നിലവിലില്ല. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളിൽ സുപ്രധാനമാണ് സമാധാനപരമായ പ്രക്ഷോഭത്തിനുള്ള അവകാശം. ഒരു സർക്കാറും ഇത് അവഗണിക്കാനോ ലംഘിക്കാനോ പാടില്ല. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും കൂടി അവസരമൊരുക്കേണ്ടതുണ്ട്. അധികാരത്തിെൻറ അഹങ്കാരം ചർച്ചകൾക്ക് അവസരം ഒരുക്കുന്നില്ല. ഇത് അപകടകരമായ വഴികളിലേക്ക് നയിക്കും. ചുരുക്കം ചിലർക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെങ്കിലും ആശയവിനിമയങ്ങൾക്കും ചർച്ചകൾക്കും വേദിയില്ലാത്തത് എല്ലാവർക്കും ദോഷകരമാകും വിധത്തിൽ സംഘർഷത്തിലാകും കലാശിക്കുക. ഇതെല്ലാം നാം കശ്മീരിൽ കണ്ടതാണ്. ഇനി ഉത്തർപ്രദേശിെൻറ ഊഴമാണോ????
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.