ഫലസ്തീനിലെ ഗസ്സചീന്ത് പിന്നെയും ഇസ്രായേൽ സയണിസ്റ്റ് ഭീകര ഭരണകൂടത്തിെൻറ പ ൈശാചികതക്ക് ഇരയാവുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ അധിനിവേശത്തിനെതിരെ ന ടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെ വിവേചനരഹിതമായി വെടിയുതിർത്തും രാജ്യാതിർത ്തിക്കു സമീപം കാണാനിടയായ രണ്ടുപേെര വെടിവെച്ചുകൊന്നുമാണ് ഇത്തവണ സയണിസ്റ്റ് രാഷ്ട്രം പ്രകോപനത്തിനു തുടക്കംകുറിച്ചത്.
അതിനു മറുപടിയായി ഗസ്സയിലെ ഹമാസ് സ േന പ്രത്യാക്രമണം നടത്തിയതിനു മറുപടിയായി ഗസ്സ മുനമ്പിനെ വീണ്ടും യുദ്ധക്കളമാക്കി മ ാറ്റുകയായിരുന്നു ബിന്യമിൻ നെതന്യാഹു ഗവൺമെൻറ്. തിങ്കളാഴ്ചയോടെ വെടിനിർത്തലി ന് തയാറായിട്ടുണ്ടെങ്കിലും അതിെൻറ ആയുസ്സ് എത്രയെന്നു കണ്ടുതന്നെ അറിയണം. 12 വർഷമാ യി ഇസ്രായേൽ ഏകപക്ഷീയമായി അടിച്ചേൽപിച്ച അത്യന്തം ഹീനമായ ഉപരോധത്തിൽ കഷ്ടപ്പെടുന്ന ഗസ്സയിൽ വർഷംതോറും റമദാനിൽ കൂടുതൽ ആക്രമണമഴിച്ചുവിടുന്ന പതിവ് ഇസ്രായേലിനുള്ളപ്പോൾ വിശേഷിച്ചും. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, ഭരണത്തിൽ അഞ്ചാമൂഴം തേടിയ നെതന്യാഹു മാർച്ച് പകുതിയോടെ ഗസ്സക്കുനേരെയുള്ള ആക്രമണം കടുപ്പിച്ചിരുന്നു.
തെൽഅവീവിനുനേരെ ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനത്തിെൻറ സൈനികർ രണ്ടു റോക്കറ്റുകൾ തൊടുത്തെന്ന് ആരോപിച്ചായിരുന്നു ഇൗ ആക്രമണം. അന്നും അവിരാമയുദ്ധമെന്ന ഭീഷണി മുഴക്കിയായിരുന്നു ബോംബുവർഷം. ഇത്തവണയും ഗസ്സയെ തരിപ്പണമാക്കുന്ന തരത്തിൽ തൃണമൂലതലത്തിലുള്ള കടന്നുകയറ്റത്തിന് ശ്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പു നൽകിയതാണ്. ഇസ്രായേലുമായി പുതിയൊരു യുദ്ധത്തിനു പരിപാടിയില്ലെന്നും തെൽഅവീവ് ആക്രമണം നിർത്തുകയും ഫലസ്തീനികളെ അന്തസ്സോടെ ജീവിക്കാൻ വിടുകയും ചെയ്താൽ ശാന്തതയിലേക്ക് തിരിച്ചുപോകാൻ മടിയില്ലെന്നും ഹമാസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ വെടിയുതിർത്ത് ആളെ കൊന്ന് പ്രകോപനം സൃഷ്ടിക്കുന്ന ഇസ്രായേലിെൻറ നടപടി അന്തർദേശീയ ക്രിമിനൽ കോടതിയിൽ ചോദ്യംചെയ്യുമെന്ന് ജനീവയിലെ യു.എൻ ആസ്ഥാനത്തെ ഫലസ്തീൻ സ്ഥിരം പ്രതിനിധി ഇബ്രാഹീം ഖറൈശി പ്രസ്താവിച്ചിട്ടുണ്ട്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തെ ക്രമസമാധാനം വിലയിരുത്താൻ െഎക്യരാഷ്ട്രസഭയുടെ സാന്നിധ്യം അവിടെ ശക്തിപ്പെടുത്തണമെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രസ്താവനയിറക്കിയതിനു പിറകെയാണ് അംബാസഡർ ഇൗയാവശ്യം ഉന്നയിച്ചത്.
രണ്ടു ഗർഭിണികളും രണ്ടു ശിശുക്കളുമടക്കം 29 ഫലസ്തീനികളാണ് കഴിഞ്ഞ രണ്ടുനാളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലി പാർപ്പിടങ്ങൾക്കുനേരെ ഹമാസും അൽജിഹാദുമടക്കമുള്ള സായുധ ചെറുത്തുനിൽപ് സംഘങ്ങൾ റോക്കറ്റ് ആക്രമണം നടത്തി മൂന്നുപേരെ വധിച്ചതിന് പ്രതികാരമാണ് ആക്രമണമെന്നായിരുന്നു ഇസ്രായേൽ വിശദീകരണം. എന്നാൽ, മാർച്ചിനു മുമ്പുതന്നെ ഇസ്രായേൽ തുടങ്ങിവെച്ച ആക്രമണത്തിെൻറ തുടർച്ചയാണ് ഇപ്പോൾ നടന്നുവരുന്നതെന്നാണ് ഗസ്സപക്ഷം. കഴിഞ്ഞവർഷം മാർച്ച് മുതൽ ഉണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെയായി 265 ഫലസ്തീനികൾ കൊല്ലെപ്പട്ടിട്ടുണ്ട്. ഇൗജിപ്ത് തലസ്ഥാനമായ െകെറോവിൽ ഇസ്രായേലും ഫലസ്തീൻ സായുധ, രാഷ്ട്രീയ ഗ്രൂപ്പുകളും ഒന്നിച്ചിരുന്ന് വെടിനിർത്തലിനും സമാധാനത്തിനുമുള്ള വഴികളാരായുന്നതിനിടെയാണ് വെള്ളിയാഴ്ച മുതൽ പിന്നെയും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
വെറും 140 ചതുരശ്ര മൈൽ വിസ്തീർണമുള്ള ഗസ്സചീന്തിൽ 20 ലക്ഷം ആളുകളാണ് തിങ്ങിപ്പാർക്കുന്നത്. ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനം ഹമാസ് 2007ൽ പ്രദേശത്തിെൻറ ഭരണം പിടിച്ചതിൽപിന്നെ ഇസ്രായേലും ഇൗജിപ്തും കര, നാവിക, വ്യോമതല ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനകം മൂന്ന് വൻയുദ്ധങ്ങൾക്കാണ് ഗസ്സയെ ഇസ്രായേൽ ഇരയാക്കിയത്. തൊട്ടടുത്ത് ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന പടിഞ്ഞാറെ കരയും ഗസ്സക്കെതിരെ ധനവിനിമയം നിരോധിച്ച് ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ 70 ശതമാനത്തിൽ വർധിച്ച പ്രദേശത്ത് സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഇങ്ങനെ വറുതിയുടെയും രോഗത്തിെൻറയും പിടിയിലായ ഒരു ജനതയെ ബോംബിട്ടു കൊന്നുമുടിക്കുന്ന ഇസ്രായേലിനെതിരെ അന്താരാഷ്ട്രസമൂഹം മിണ്ടുന്നേയില്ല എന്നു മാത്രമല്ല, ഫലസ്തീെൻറ ദുർബലമായ ചെറുത്തുനിൽപ് കാട്ടി അവരെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
ട്രംപ് ഭരണകൂടത്തിെൻറ പിന്തുണയുടെ തിണ്ണബലത്തിലാണ് അഞ്ചാമൂഴത്തിലെത്തിയ ബിന്യമിൻ നെതന്യാഹുവിെൻറ സയണിസ്റ്റ് ഭരണകൂടം ഫലസ്തീനികൾക്കെതിരായ ക്രൂരതക്ക് ആക്കംകൂട്ടിക്കൊണ്ടിരിക്കുന്നത്. എല്ലാ അന്തർദേശീയ മര്യാദകളും കാറ്റിൽപറത്തി കഴിഞ്ഞ ഒന്നര വർഷമായി ഒന്നിനു പിറകെ ഒന്നായി ഇസ്രായേലിെൻറ ചട്ടമ്പിത്തരത്തിന് കൂടുതൽ ഉൗർജം പകർന്നുകൊടുക്കുകയാണ് ട്രംപ്. 2017 ഡിസംബറിൽ ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് എംബസി അങ്ങോട്ട് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തോടെയായിരുന്നു തുടക്കം. കഴിഞ്ഞവർഷം ജനുവരിയിൽ ഫലസ്തീൻ അഭയാർഥികൾക്ക് സഹായം നൽകിയിരുന്ന െഎക്യരാഷ്ട്രസഭ ഏജൻസിക്കുള്ള എല്ലാ സാമ്പത്തികസഹായവും ട്രംപ് മരവിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ ഇസ്രായേലിന് എതിരുനിൽക്കുന്നുവെന്ന് ആക്ഷേപിച്ച് യു.എൻ മനുഷ്യാവകാശ സമിതിയിൽനിന്ന് അമേരിക്ക രാജിവെച്ചു. സെപ്റ്റംബറിൽ പി.എൽ.ഒയുെട വാഷിങ്ടൺ ഒാഫിസ് അടച്ചുപൂട്ടി. എല്ലാ ഒൗദ്യോഗികരേഖകളിലും ‘ഇസ്രായേൽ അധിനിവിഷ്ടം’ എന്ന പദപ്രയോഗം തിരുത്തി ‘ഇസ്രായേൽ നിയന്ത്രിതം’ എന്നാക്കി മാറ്റി. പടിഞ്ഞാറെ കരയിലെ ജൂത അന്യായ കുടികിടപ്പിന് എല്ലാവിധ സ്വതന്ത്രാവകാശവും അനുവദിച്ചു. സിറിയയിെല ജൂലാൻകുന്നുകൾ കൂട്ടിച്ചേർത്ത നടപടി റീഗൻ ഭരണകൂടം അസ്വീകാര്യമായി തള്ളിയത് തിരുത്തി അതിന് അംഗീകാരം നൽകി. പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെ ഇസ്രായേലിനോടുള്ള അയിത്തം മാറ്റിയെടുക്കാനും ശ്രമിച്ചു.
ഇങ്ങനെ ഇടവും വലവും നെതന്യാഹുവിന് കരുത്തുപകരുന്നതിന് ആവതെല്ലാം ചെയ്യുകയാണ് ട്രംപ്. അതിെൻറ ബലത്തിലാണ് ‘അഖണ്ഡ ജറൂസലമി’നെ ഇസ്രായേലിെൻറ ‘ചിരകാല തലസ്ഥാന’മാക്കി മാറ്റാനും ഇസ്രായേലിന് ശല്യമായി മാറിയ ഫലസ്തീനികളെ മേഖലയിൽ നിന്നു ക്രമത്തിൽ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികളുമായി നെതന്യാഹു പരസ്യമായി മുന്നോട്ടുപോകുന്നത്. ട്രംപിെൻറ അമേരിക്കയും നെതന്യാഹുവിെൻറ ഇസ്രായേലും നിലനിൽക്കുവോളം ഗസ്സയിലും മേഖലയിലും തീയണയില്ലെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.