ദേശീയ പൗരത്വ പട്ടിക(എൻ.ആർ.ഐ.സി)യും ദേശീയ ജനസംഖ്യ പട്ടികയും (എൻ.പി.ആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര ആഭ് യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാൽ, എൻ.ആർ.ഐ.സിയിലേക്കുള്ള ആദ്യപടിയാണ് എൻ.പി.ആർ എന്ന് എല്ലാ ഒൗദ്യോഗികരേഖകളു ം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രി തന്നെ നേരത്തേ പാർലമെൻറിന് അകത്തും പുറത്തും ദേശവ്യാപക മായി എൻ.ആർ.സി തീർച്ചയായും നടപ്പാക്കുമെന്ന് ഭീഷണി മുഴക്കിയത് മറക്കാനാവില്ല. 2020ലെ എൻ.പി.ആർ േഫാറത്തിൽ, 2010ൽ ആദ്യമ ായി വിവരങ്ങൾ ശേഖരിച്ചപ്പോൾ ഉണ്ടായിരുന്ന വ്യക്തിവിവരങ്ങൾ കൂടാതെ അച്ഛനമ്മമാരുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥ ലം, ആധാർ നമ്പർ, വോട്ടർ തിരിച്ചറിയൽ ഐ.ഡി, മൊബൈൽ ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവകൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽവത്കരണശ്രമങ്ങളുടെ ഏറ്റവും വലിയ വിരോധാഭാസമാണ് ആധാർ. ഇന്ത്യയിൽ ജീവിക്കുന് ന പൗരരും അല്ലാത്തവരുമായ എല്ലാവരുടെയും ‘തെറ്റുകളില്ലാത്ത’ ബയോമെട്രിക്ക് (വിരൽ അടയാളം, മിഴിപടലം, മുഖഛായ തുടങ്ങ ിയവ) തിരിച്ചറിയൽ വ്യവസ്ഥ. ബയോമെട്രിക്കിൽ അധിഷ്ഠിതമായ ആധാർസംവിധാനം, ഇലക്ട്രോണിക് വോട്ടിങ് െമഷീൻ എപ്രകാരം ഭരണകൂടത്തിെൻറ കൈകളിൽ പൂർണമായും സുരക്ഷിതമാണോ അപ്രകാരം ആധാറും സുരക്ഷിതമാണെന്നാണ് അവകാശപ്പെടുന്നത്. സർക്കാർ നൽകുന്ന ‘ക്ഷേമച്ചെലവുകളുടെ ചോർച്ച തടയാനുള്ള ഉപകര’ണമായി അവതരിപ്പിക്കപ്പെട്ട ആധാറിനെ ഓരോ വ്യക്തിയുടെയും ഇടപാടുകളെ നിരീക്ഷിക്കാനുള്ള സംവിധാനമായും ഉപയോഗിക്കാൻ സാധിക്കുമെന്നത് മറക്കരുത്. അധികാരത്തിലില്ലാതിരുന്ന ഘട്ടത്തിൽ ആധാറിനെ എതിർത്ത സംഘ്പരിവാർ, കേന്ദ്രഭരണം കൈയാളിയ ഉടൻ അതിനെ ഒരായുധമായി എടുത്തു പ്രയോഗിക്കുകയായിരുന്നു. പരിമിതമായ രീതിയിൽ ആധാറിനെ ഉപയോഗിക്കുന്നതിനെപ്പോലും ആദ്യഘട്ടങ്ങളിൽ എതിർത്തവർ, കർക്കശനിയമങ്ങളിലൂടെ ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയും ആധാറെടുക്കാൻ നിർബന്ധിതരാക്കി.
നിലവിൽ ആധാറും എൻ.പി.ആറും പരസ്പരബന്ധിതമായ േഡറ്റാ ബേസുകളാണ്. ഇപ്പോൾ നമുക്ക് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ 137 കോടിജനങ്ങളിൽ ഏകദേശം 119 കോടി എൻ.പി.ആറിലും 125 കോടിയിലധികം ആധാറിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുമാസമോ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവരെയാണ് എൻ.പി.ആറിൽ ‘പതിവ്’ താമസക്കാരായി പരിഗണിക്കുന്നത്. ഇവർ ഇന്ത്യൻ പൗരത്വമുള്ളവരായിക്കൊള്ളണം എന്നില്ല.
1955 ലെ പൗരത്വനിയമത്തിൽ 2004 ലെ ഭേദഗതി 14 എ എന്ന വകുപ്പ് കൂട്ടിച്ചേർത്തു. ഈ കൂട്ടിച്ചേർക്കൽ വഴി ഇന്ത്യയിലെ എല്ലാ പൗരരെയും നിർബന്ധപൂർവം രജിസ്റ്റർ ചെയ്യിക്കാനും ഒരു ദേശീയ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനും ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൂക്ഷിക്കാനും കേന്ദ്രസർക്കാറിന് അധികാരമുണ്ടായി. എൻ.പി.ആറിനെ സംബന്ധിച്ച ഉത്കണ്ഠ ആ സമയത്തുതന്നെ പൗരാവകാശപ്രവർത്തകർ ഉന്നയിച്ചതാണ്. എൻ.പി.ആർ വാസ്തവത്തിൽ എൻ.ആർ.ഐ.സി തയാറാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ആധാറിെൻറ കാര്യത്തിൽ നടപ്പിലാക്കിയതുപോലെ നിർബന്ധിത രീതികൾ ഉപയോഗിക്കാവുന്ന ഭാഷയാണ് പൗരത്വരജിസ്ട്രേഷനെക്കുറിച്ചുള്ള നിയമങ്ങളിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം 2003ലും 2004ലും പ്രാബല്യത്തിൽ കൊണ്ടുവന്ന ചട്ടങ്ങളാണ്. കേന്ദ്ര സർക്കാറിന് ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചു രജിസ്റ്റർ ചെയ്യിക്കാമെന്നു മാത്രമല്ല, അതിനായി ഏതു രീതിയും സ്വീകരിക്കാനുള്ള അധികാരം ഈ ചട്ടങ്ങൾ നൽകുന്നു. എൻ.പി.ആർ രൂപവത്കരിക്കുന്നതിന് പിന്തുടരേണ്ട നടപടി ക്രമങ്ങൾ 2003ൽ ഉൾപ്പെടുത്തിയ ചട്ടങ്ങൾ 3(4), 4(1) എന്നിവയിൽ നൽകിയിട്ടുണ്ട്.
ദേശീയജനസംഖ്യാ പട്ടിക ഏതാണ്ട് എല്ലാ േഡറ്റാ ബേസുകളുമായും ബന്ധിപ്പിക്കപ്പെട്ട ആധാറുമായി സമന്വയിപ്പിക്കുന്നതിലൂടെ സങ്കൽപിക്കാവുന്നതിനുമപ്പുറമുള്ള അധികാരമാണ് ഈ വലിയ ഡിജിറ്റലൈസേഷൻ പ്രക്രിയ ഭരണകൂടത്തിനു നൽകുന്നത്.
പാർലമെൻറിനകത്തും പുറത്തും ആഭ്യന്തരമന്ത്രിയും ഭരണകക്ഷി നേതാക്കളും ധാർഷ്ട്യത്തോടെ പറഞ്ഞത് ‘നിയമാനുസൃതമല്ലാതെ’ ഇന്ത്യയിൽ താമസിക്കുന്നവരെ കണ്ടെത്താനും പുറത്താക്കാനുമായി രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പിലാക്കുമെന്നാണ്. രാജ്യവ്യാപകമായി കത്തിപ്പടർന്ന പ്രതിഷേധങ്ങൾക്കുശേഷം പുറത്തുവന്ന പ്രസ്താവനകൾ വ്യക്തത നൽകുന്നതിനു പകരം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇത് ഒരുപക്ഷേ, ബോധപൂർവം ജനങ്ങളിൽ വിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമായിരിക്കാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻ.പി.ആറിൽ നിന്ന് പൗരന്മാരെ വേർതിരിക്കാൻ ഇന്ന് കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലുള്ള പല ദേശീയ േഡറ്റാ ബേസുകളെയും ഉപയോഗിക്കും - ഇലക്ഷൻകാർഡ്, സെൻസസ്, സാമൂഹിക-സാമ്പത്തിക (ജാതി) സെൻസസ്, ബി.പി.എൽ ലിസ്റ്റ്, തൊഴിലുറപ്പ് പദ്ധതി, ജോബ്കാർഡ് ലിസ്റ്റ്, പാൻ കാർഡ്, റേഷൻകാർഡ്, മൊബൈൽ ഉപയോക്താക്കളുടെ ലിസ്റ്റ്, ബാങ്കിങ്, വിവിധ ക്ഷേമപദ്ധതികൾ എന്നിങ്ങനെ.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയും കർശന ചട്ടങ്ങളിലൂടെ കേന്ദ്രീകൃത ഡേറ്റ ബേസുകളിൽ ചേർക്കാൻ സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. എൻ.പി.ആർ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 2010 മുതൽ മുന്നോട്ടുപോകുന്നുണ്ട്. 2015 ൽ അത് പുതുക്കുകയും ചെയ്തു. 2020 ലെ എൻ.പി.ആർ 2021ലെ സെൻസസുമായി ഏകോപിപ്പിച്ച് വീണ്ടും പുതുക്കാനാണ് പദ്ധതി. ഇവയെല്ലാം ഡിജിറ്റൽ ഡേറ്റാബേസുകളായതുകൊണ്ടുതന്നെ, ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആദ്യപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും പലരും വിചാരിക്കുന്നതിനേക്കാൾ വേഗത്തിലും, അസമിൽ നടത്തിയ എൻ.ആർ.സിയെക്കാൾ കുറഞ്ഞ ചെലവിലും പൂർത്തിയാക്കാൻ കഴിയും. യുക്തിപരമായി നോക്കിയാൽ, എൻ.ആർ.ഐ.സിയുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഒരു പരിധി വരെ കഴിഞ്ഞിരിക്കാനും സാധ്യതയുണ്ട്. ആധുനിക ഇൻഫർമേഷൻ ടെക്നോളജിയും ‘േഡറ്റാ മൈനിങ്’ തുടങ്ങിയ സാങ്കേതികവിദ്യകളും ഇതിന് ഉപയോഗിക്കും. ഭീമൻ െഎ.ടി കമ്പനികൾക്ക് ഇതിൽ നിന്ന് ഭീമമായ ലാഭമുണ്ടാക്കാൻ അവസരം കിട്ടും.
2014 മുതലുള്ള ഇന്ത്യയുടെ ഡിജിറ്റലൈസേഷനും ആധാറിലേക്ക് എല്ലാവരെയും ചേർക്കുന്നതിനുള്ള ആക്രമണോത്സുകമായ സമീപനവും പരിശോധിച്ചാൽ, ധിറുതിപിടിച്ച ഈ ഡിജിറ്റലൈസേഷൻ പ്രക്രിയ എൻ.ആർ.ഐ.സി രൂപവത്കരിക്കാനുള്ള ഉറച്ച നീക്കങ്ങളുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാകും. സി.എ.എയെ നിശിതമായി എതിർക്കുന്നവരും സംഘ്പരിവാറിെൻറ കൂടെ നിൽക്കാത്ത രാഷ്ട്രീയപാർട്ടികളും ദേശീയ പൗരത്വ പട്ടിക രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാറിെൻറ പ്രവർത്തനങ്ങളോട് സഹകരിക്കില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നവരും ഈ ഡിജിറ്റലൈസേഷൻ പ്രക്രിയ ഉയർത്തുന്ന വെല്ലുവിളികൾ നന്നായി ഗ്രഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്.
(മുതിർന്ന ശാസ്ത്രജ്ഞനും സ്വതന്ത്ര
ഗവേഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.