തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥി പട്ടി ക പുറത്തുവന്നിട്ടും യു.ഡി.എഫിലെ ചർച്ച എങ്ങുമെത്തിയില്ല. അധികം സീറ്റ് ആവശ്യപ്പെട്ട മ ുസ്ലിംലീഗ്, കേരള കോൺഗ്രസ് -എം കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച വഴിമുട്ടി നിൽക് കുന്നു. അധിക സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും കേരള കോ ൺഗ്രസ് -എമ്മിലെ തർക്കം പരിഹരിക്കപ്പെട്ടില്ല. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ പാർട ്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
മുല്ലപ്പള്ളി രാമചന്ദ്രൻ -വടകര, എം.കെ. രാഘവൻ -കോഴിക്കോട്, കെ.വി. േതാമസ് -എറണാകുളം, കെ.സി. വേണുഗോപാൽ -ആലപ്പുഴ, കൊടിക്കുന്നിൽ സുരേഷ് -മാവേലിക്കര, ആേൻറാ ആൻറണി -പത്തനംതിട്ട, ശശി തരൂർ -തിരുവനന്തപുരം എന്നിവരാണ് സിറ്റിങ് എം.പിമാർ.
കാസർകോട്ട് കെ.എസ്.യു പ്രസിഡൻറ് കെ.എം. അഭിജിത്തിനെയാണ് പരിഗണിക്കുന്നത്. കെ.പി.സി.സി പ്രസിഡൻറായതോടെ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും വടകര നിലനിർത്താൻ മുല്ലപ്പള്ളി വേണമെന്ന ആവശ്യം ശക്തമാണ്.
വയനാട്ടിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസനാണ് മുൻഗണന. മുസ്ലിംലീഗിെൻറയും സാമുദായിക സംഘടനകളുടെയും അഭിപ്രായംകൂടി പരിഗണിച്ചാകും സ്ഥാനാർഥിയെ നിശ്ചയിക്കുക. ഇവിടെ ഷാനിമോൾ ഉസ്മാനെ പരിഗണിക്കണമെന്ന് മഹിള കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ ഷാനിമോളെ കണ്ണൂരിൽ പരിഗണിക്കും.
ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠനും െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരനും പാലക്കാടിനുവേണ്ടി സജീവമാണ്. മുമ്പ് മത്സരിച്ച കെ.എ. തുളസി, കെ.എ. ഷീബ എന്നിവർക്ക് പുറമെ കെ.ബി. ശശികുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ എന്നിവരെയാണ് ആലത്തൂരിൽ പരിഗണിക്കുന്നത്. തൃശൂർ, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങൾ സാമുദായിക പരിഗണനകൂടി കണക്കിലെടുത്ത് പാക്കേജായാകും സ്ഥാനാർഥികളെ നിശ്ചയിക്കുക. തൃശൂരിൽ കത്തോലിക്ക വിഭാഗത്തിൽനിന്നാണെങ്കിൽ ചാലക്കുടി മറ്റൊരു സമുദായത്തിന് നൽകും.
തൃശൂരിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരെൻറ പേര് സജീവമാണ്. കഴിഞ്ഞതവണ ഇടുക്കിയിൽ പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസിന് ഇത്തവണ തൃശൂരിലാണ് താൽപര്യം. ചാലക്കുടിയിൽ ടി.എൻ. പ്രതാപൻ, മുൻമന്ത്രി കെ. ബാബു, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എന്നിവരുണ്ട്. ചാലക്കുടിയിൽ നൽകിയില്ലെങ്കിൽ ബെന്നി ഇടുക്കിയിലെത്തും. ഇടുക്കിയിൽ ഡി.സി.സി മുൻ പ്രസിഡൻറ് റോയ് കെ. പൗലോസിെൻറ പേരും പരിഗണിക്കുന്നു.
വീണ്ടും മത്സരിക്കുന്നകാര്യത്തിൽ കെ.സി. വേണുഗോപാൽ തീരുമാനമെടുത്തിട്ടില്ല. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയെന്നനിലയിലെ ജോലിത്തിരക്കാണ് തടസ്സം. രാഹുൽ ഗാന്ധി തീരുമാനിക്കെട്ടയെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. വേണുഗോപാൽ പിന്മാറിയാൽ ഷാനിമോൾ ഉസ്മാൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരെ ആലപ്പുഴയിൽ പരിഗണിക്കും.
ആറ്റിങ്ങലിൽ അടൂർ പ്രകാശ് എം.എൽ.എയുടെ പേര് പരിഗണിക്കുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാറിന് പ്രാദേശിക പിന്തുണയുണ്ട്. വനിത പ്രാതിനിധ്യംകൂടി കണക്കിലെടുത്ത് ബിന്ദു കൃഷ്ണയെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.