തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനെതിരെ കേരളജനത ഒറ്റക്കെട്ടാണെന്ന് മുൻമു ഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങളെ വഞ്ചിക്കുന്ന മോദി സര്‍ക്കാര്‍ ഒരുവശത്തും അക്രമരാഷ് ട്രീയവുമായി പിണറായി സര്‍ക്കാര്‍ മറുവശത്തുമാണ്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള ്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രയുടെ സമാപനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 20 രാഷ്ട്രീയ കൊലപ ാതകമുണ്ടായി. അതിൽ 16 എണ്ണത്തിലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണ്. അഞ്ചുവർഷം യു.ഡി.എഫ് ഭരിച്ചിട്ടും ഒരു ഘടകകക്ഷിയും ഒരു കൊലപാതകത്തിലും പങ്കാളിയായിട്ടില്ല.
15 ലക്ഷം രൂപ കർഷകരുടെ അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞാണ് മോദി അധികാരമേറ്റത്. തെരഞ്ഞെടുപ്പ് അടുത്തേപ്പാൾ 2000 രൂപവീതം നിക്ഷേപിച്ചതായി പറഞ്ഞു. എന്നാൽ കേന്ദ്രം അവതരിപ്പിച്ച ആറാം ബജറ്റിൽ പോലും ഒരുതുകയും ഇതിലേക്ക് മാറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തിയ സര്‍ക്കാറുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആയിരം പേര്‍ക്കുപോലും പ്രയോജനംചെയ്യാത്ത ആയിരംദിനങ്ങളാണ് സര്‍ക്കാര്‍ ആഘോഷിച്ചത്. ജനവിരുദ്ധതയില്‍ മോദിയും പിണറായിയും ഒരേരീതിയില്‍ സഞ്ചരിക്കുന്നു.
സൈന്യം പാകിസ്താനുമായി പോരാടുമ്പോൾ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ച മോദിക്ക് രാജ്യ താല്പര്യത്തേക്കാള് രാഷ്ട്രീയ താല്പര്യമാണ് ഉള്ളതെന്നും ചെന്നിത്തല ആരോപിച്ചു. മനുഷ്യജീവന് ഒരു വിലയും കൽപിക്കാത്ത സർക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് വി.എം. സുധീരൻ പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികര്‍ക്കും പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവര്‍ക്കും സമ്മേളനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനൽ അധ്യക്ഷത വഹിച്ചു.
എം.എം. ഹസന്, തെന്നല ബാലകൃഷ്ണപിള്ള, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, ശശി തരൂര്‍, കെ. മുരളീധന്, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്, ശൂരനാട് രാജശേഖന്, ജോണ്സണ് എബ്രഹാം, കെ.സി. അബു, ലതിക സുഭാഷ്, വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥൻ, പീതംബരക്കുറുപ്പ്, തമ്പാനൂർ രവി, പാലോട് രവി, ആനാട് ജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.