കോട്ടയം: കേരള കോൺഗ്രസിൽ പൊട്ടിത്തെറിയുടെ സൂചനകൾ നൽകി എട്ടു ജില്ല പ്രസിഡൻറുമ ാർ ജോസ് കെ. മാണി എം.പിയെ പാർട്ടി ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്.
ഞാ യറാഴ്ച രാവിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ് എം.എൽ.എയെ കണ്ട് ഇവർ ഈ ആവശ്യ മുന്നയിച്ചു. പാർട്ടി ൈവസ് ചെയർമാനായ ജോസ് കെ. മാണിയെ മാണിയുടെ പിൻഗാമിയും സി.എഫ്. ത ോമസ് പാർലമെൻററി പാർട്ടി ലീഡറുമാകണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. എന്നാൽ, നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച സി.എഫ്. തോമസ് പാർട്ടിയിൽ ഇങ്ങനെയല്ല തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞതായാണ് വിവരം.
പ്രശ്നം സങ്കീർണമാക്കാൻ ആരും തയാറാകരുതെന്നും അഭിപ്രായവ്യത്യസമുണ്ടെങ്കിൽ സമവായം കണ്ടെത്തുമെന്നും അറിയിച്ചു. എന്നാൽ, വീട്ടിലെത്തിയ ജില്ല പ്രസിഡൻറുമാരുമായി നേതൃപദവി സംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടിെല്ലന്നാണ് പിന്നീട് സി.എഫ്. തോമസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. തുടർന്ന് ജില്ല പ്രസിഡൻറുമാർ ജോസ് കെ. മാണിയുമായി പാലായിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
ഇതിനുശേഷം മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണി, ചെയർമാൻ സ്ഥാനം അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി നേതൃത്വം ചർച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കി.
പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കൊല്ലം ഒഴിെകയുള്ള ജില്ല പ്രസിഡൻറുമാരാണ് സി.എഫ് തോമസിനെ കണ്ടത്. ഇതിൽ െകാല്ലം, മലപ്പുറം ജില്ല പ്രസിഡൻറുമാർ മാണി വിഭാഗത്തിനൊപ്പമാണ്. ഇവർ ഫോണിലൂടെ സി.എഫിനോട് തങ്ങൾക്കും ഇതേ അഭിപ്രായമാണെന്ന് വ്യക്തമാക്കി. മറ്റ് നാലുപേരാണ് ജോസഫിനൊപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.