??.??.??????, ??.??. ???????

പിളർന്നും വളർന്നും

1963 ഡിസംബർ എട്ട് പീച്ചിയിലേക്കുള്ള യാത്രാമധ്യേ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോയുടെ വാഹനം ഇടിച്ച് മൂന്ന്പേർക ്ക് പരിക്കേൽക്കുന്നു. കാറിൽ ചാക്കോക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടായിരുന്നുവെന്ന വാർത്ത അന്ന് കോൺഗ്രസിൽ വൻ വിവാദമായി കത്തിപ്പടർന്നു.

പാർട്ടി പ്രവർത്തകയായ പത്മം മേനോൻ ലിഫ്റ്റ് ചോദിച്ച് കയറിയതാണെന്ന പി.ടി. ച ാക്കോയുടെ വിശദീകരണം കോൺഗ്രസ് മുഖവിലക്കെടുത്തില്ല. സി.എം.സ്റ്റീഫൻ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. ആർ. ശങ്ക റും കൈവിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ ചാക്കോ രാജിവെച്ചു.

തുടർന്ന് നടന്ന കെ.പി.സി.സി പ്രസിഡൻറ് തെരഞ്ഞെ ടുപ്പിലും തോറ്റതിനെ തുടർന്ന് ചാക്കോ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞു. തുടർന്ന് അഭിഭാഷക ജോലിയിലേക്ക് തിരിഞ്ഞു. അതിനിടെ ജോലിയുടെ ഭാഗമായി കോഴിക്കോട് കുറ്റ്യാടിയിലെത്തിയ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചു.

ചാക്കോയുടെ മരണം കോൺഗ്രസിൽ കൊടുങ്കാറ്റായി. കോൺഗ്രസ് നേതാക്കൻമാരുടെ ചതിയിൽ മനംനൊന്താണ് ചാക്കോ മരിച്ച തെന്ന പ്രചാരണവും നടന്നു. ഇതേതുടർന്ന് ചാക്കോയോടുള്ള നിലപാടിൽ പ്രതിഷേധിച്ച് 15 എം.എൽ.എമാർ പാർട്ടി വിടുന്നതായ ി പ്രഖ്യാപിച്ചു.

അങ്ങിനെ 1964ൽ കെ.എം.ജോർജ് ചെയർമാനും ആർ.ബാലകൃഷ്ണപിള്ള വൈസ് ചെയർമാനുമായി കേരള കോൺഗ്രസ് പിറന്നു. ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും’ എന്ന പ്രയോഗം മലയാളത്തിന് സംഭാവന ചെയ്ത പാർട്ടിയാണ് കേരള കോൺഗ്രസ്.

ഇൗ പാർട്ടി എത്രതവണ പിളർന്നുവെന്ന് അതിന് കാരണക്കാരായവർക്ക് പോലും നിശ്ചയമുണ്ടാകില്ല. കോട്ടയം ലോക്സഭ മണ്ഡലത്തിെല സീറ്റ് നിഷേധത്തെതുടർന്ന് ഉടലെടുത്ത മാണി-ജോസഫ് ഭിന്നത കേരള കോൺഗ്രസിനെ വീണ്ടുമൊരു പൊട്ടിത്തെറിയിലേക്ക് തള്ളിവിടുകയാണ്.

  • 1965 നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുമായി കേരള കോൺഗ്രസ് ശക്തിതെളിയിച്ചു
  • 1979 ആദ്യ പിളർപ്പ്: കെ.എം. മാണിയുടെയും പി.ജെ. ജോസഫിെൻറയും ആർ. ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് വിവിധ വിഭാഗങ്ങൾ
  • 1993 കേരള കോൺഗ്രസ്-എമ്മിൽ പൊട്ടിത്തെറി. ടി.എം. ജേക്കബ്, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പിഎം. മാത്യു എന്നിവർ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാൻ തീരുമാനിച്ചു. പി.എം. മാത്യു, മാത്യു സ്റ്റീഫൻ എന്നിവർ പിന്നീട് മാതൃസംഘടനയിലേക്ക് മടങ്ങി.
  • 2005 ഉമ്മൻചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം കെ. കരുണാകരെൻറ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിൽ (കരുണാകരൻ) ലയിക്കാൻ തീരുമാനിച്ചു.
  • 2006 കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ടി.എം. ജേക്കബും കൂട്ടരും ഡി.െഎ.സി വിട്ട് കേരള കോൺഗ്രസ്-ജേക്കബ് വീണ്ടും പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ് (ജോസഫ്) ഇടതുമുന്നണിയുടെ ഭാഗമായി. എന്നാൽ, 2010ൽ മുന്നണിവിട്ട് കേരള കോൺഗ്രസ്-എമ്മിൽ ലയിച്ചു. (പി.സി. തോമസിെൻറ ഇന്ത്യൻ ഫെഡറൽ െഡമോക്രാറ്റിക് പാർട്ടിയും ജോസഫ് ഗ്രൂപ്പിൽ ലയിച്ചിരുന്നു. എന്നാൽ, മാണിയുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തപ്പോൾ പി.സി. തോമസ് ജോസഫിനെ കൈയൊഴിഞ്ഞു.)
  • 2007 കേരള കോൺഗ്രസുകളൊന്നാകെ ലയിക്കാനുള്ള ആലോചന നടന്നു. അതിനായി കെ.എം. മാണി ചെയർമാനായും ആർ. ബാലകൃഷ്ണപിള്ള കൺവീനറായും 12 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പിന്നീട് െഎക്യവേദിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണപിള്ള െഎക്യത്തിന് പുറത്തായി. െഎക്യവേദിയിലില്ലാതിരുന്ന ജോസഫ് ഗ്രൂപ് മാണി ഗ്രൂപ്പിനൊപ്പം ചേർന്നു. പിന്നീട് ജേക്കബ് ഗ്രൂപ്പും ഒറ്റക്ക് നിൽക്കാൻ തീരുമാനമെടുത്തു.
  • 2010 സെക്കുലർ കേരള കോൺഗ്രസായിരുന്ന പി.സി. ജോർജ് മാണി കോൺഗ്രസിൽ ലയിച്ചു. മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ച് ഒന്നായി. പി.സി. ജോർജ് മാണിയെ ൈകവിട്ടു. ഫ്രാൻസിസ് ജോർജും കൂട്ടരും മാണിയെയും പി.ജെ. ജോസഫിനെയും വിട്ട് പുതിയ പാർട്ടിയുണ്ടാക്കി.
  • 2011 മാണിയും ജേക്കബും പി.സി. തോമസും കേരള കോൺഗ്രസ് വിഭാഗങ്ങൾ. അതിൽ നിന്ന് വീണ്ടും പിളർന്ന് പത്തോളം പേരുകളിൽ. കേരള കോൺഗ്രസ്-എം, കേരള കോൺഗ്രസ്-ജേക്കബ്, പിള്ള, പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ്, സ്കറിയ തോമസ്, പി.സി. തോമസ് എന്നിങ്ങനെ. ഒടുവിൽ ടി.എസ്. ജോൺ വിഭാഗവും. ഇതിൽ പി.സി. തോമസ് ബി.ജെ.പി മുന്നണിയിൽ സ്കറിയ തോമസ് ഇടതുമുന്നണിയിൽ.
  • 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം 15 സീറ്റിൽ മത്സരിച്ചു. പി.ജെ. ജോസഫ് വിഭാഗം ഉൾപ്പടെയായിരുന്നു ഇത്. വലത് മുന്നണിയിൽ കേരള കോൺഗ്രസ് േജക്കബ് ഒരിടത്ത് മത്സരിച്ചു. പി.സി.ജോർജ് സ്വതന്ത്രനായി മൽസരിച്ചു വിജയിച്ചു. ഇടതുപക്ഷത്ത് ബാലകൃഷ്ണപിള്ള വിഭാഗത്തിന് ഒന്നും ഇടതുപക്ഷത്തുണ്ടായിരുന്ന പി.സി. തോമസിെൻറ ലയനവിരുദ്ധ വിഭാഗത്തിന് മൂന്നു സീറ്റും. വി. സുരേന്ദ്രൻപിള്ളയും സ്കറിയ തോമസും സ്റ്റീഫൻ ജോർജും. മൂന്നുപേരും തോറ്റു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടായിരുന്നത് 23 കേരള കോൺഗ്രസുകാർ.
  • 2016ൽ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ് പിളരുന്നു. അവർ ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ ജനാധിപത്യകേരള കോൺഗ്രസായി ഇടതുപക്ഷത്ത് എത്തുേമ്പാൾ മൂന്ന് സീറ്റ് നൽകി.
  • 2016 കേരള കോൺഗ്രസ് സ്ഥാപക നേതാവിെൻറ മകൻ കൂടിയായ ഫ്രാൻസിസ് ജോർജും പിളർപ്പിന് ഒരുവട്ടം നേതൃത്വം നൽകി. പുതിയ പാർട്ടിയുണ്ടാക്കി ഇടതുപക്ഷത്തിെൻറ ഭാഗമായി.
Tags:    
News Summary - Kerala Congress History - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.