‘ലൈഫി’ൽ മാത്രം ഒതുങ്ങുന്നില്ല സി.പി.എം സ്വപ്നങ്ങൾ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് ആറുമാസം ബാക്കിനിൽക്കെ ലൈഫ് പദ്ധതിയിൽ മാത്രം ഒതുങ്ങാതെ പ്രാദേശിക സർക്കാറുകളെ മുന്നിൽ നിർത്തി വികസനപ്രക്രിയയിലേക്ക് കടക്കാൻ സർക്കാറും എൽ.ഡി.എഫും. തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാരെ ലക്ഷ്യംവെച്ചുള്ള നിരവധി പദ്ധതികളാണ് സർക്കാറിെൻറ മനസ്സിൽ. സംസ്ഥാന സർക്കാറിെൻറ വികസനനേട്ടങ്ങളെക്കാൾ താഴെതട്ടിലെ ജനങ്ങളെ സ്പർശിക്കുന്ന നടപടികളാവും തദ്ദേശതെരഞ്ഞെടുപ്പിൽ സഹായിക്കുകയെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണിത്.

വീടില്ലാത്തവർക്ക് വീട് നൽകുന്ന ലൈഫ് പോലെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായ പദ്ധതികളാവും തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചാരണത്തിെൻറ പതാകവാഹകർ. ഉദ്യോഗസ്ഥരെ മാത്രം പ്രതീക്ഷിക്കാതെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ജനപങ്കാളിത്തം വിപുലമാക്കുകയും ലക്ഷ്യം വെക്കുന്നു. ഒാരോ തദ്ദേശസ്ഥാപനവും പ്രതിവർഷം ആയിരംപേർക്ക് ചുരുങ്ങിയത് അഞ്ച് തൊഴിലവസരം സൃഷ്ടിക്കണമെന്ന് സർക്കാർ നിർദേശം നടപ്പാക്കലാണ് ഇതിൽ പ്രധാനം. ഇതുവഴി 1.75 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ഓരോ ലോക്കല്‍ കമ്മിറ്റിയും ഒരു സ്‌കൂളെങ്കിലും മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വീടുകളില്‍ പോയി രോഗീപരിചരണം നടത്താന്‍ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. പ്രളയാനന്തര പുനനിര്‍മാണം, 5000 വയോക്ലബുകള്‍, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനം, 12000 പൊതുശൗചാലയങ്ങള്‍, തോടുകള്‍ പുനരജ്ജീവിക്കല്‍, ജൈവപച്ചക്കറി കൃഷി, ഫലവൃക്ഷത്തൈ നടീല്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും.

കുടുംബശ്രീ ആരംഭിക്കുന്ന 1000 ബജറ്റ് ഹോട്ടൽ പദ്ധതി എൽ.ഡി.എഫ് തദ്ദേശസ്ഥാപനങ്ങളിലും ഒാണത്തിന് മുമ്പ് പാർട്ടി മുൻകൈയിൽ നടപ്പാക്കും. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ച എ.കെ.ജി സെൻററിൽ ചേർന്ന സംസ്ഥാന സമിതിയംഗങ്ങൾ മുതൽ ഏരിയാ സെക്രട്ടറിവരെയുള്ളവരുടെ യോഗത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇത് വിശദീകരിച്ചു.

Tags:    
News Summary - Life Mission and CPIM-Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.