തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.െഎ മത്സരിക്കുന്ന നാല് മണ്ഡലങ്ങളി ലേക്കുള്ള സ്ഥാനാർഥിപട്ടികക്ക് സംസ്ഥാന നേതൃത്വം രൂപം നൽകി. പാർട്ടിയുടെ ഏക എം.പിയെ ഒ ഴിവാക്കി മുൻമന്ത്രി ഉൾപ്പെടെ രണ്ട് എം.എൽ.എമാരെയാണ് സി.പി.െഎ രംഗത്തിറക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റ് കക്ഷികെളക്കാൾ മുേമ്പ സ്ഥാനാർഥികളിൽ ധാരണയാവാ ൻ കഴിഞ്ഞത് സി.പി.െഎക്ക് നേട്ടമായി. തിരുവനന്തപുരത്ത് മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി. ദിവാകരനാണ് സ്ഥാനാർഥി. തൃശൂരിൽ ജനയുഗം എഡിറ്റർ രാജാജി മാത്യുതോമസും മാവേലിക്കരയിൽ ചിറ്റയം േഗാപകുമാറും വയനാട് പി.പി. സുനീറും സ്ഥാനാർഥികളാവും.
തിങ്കളാഴ്ച രാവിലെ ചേർന്ന സി.പി.െഎ സംസ്ഥാന നിർവാഹകസമിതി എട്ട് ജില്ല കൗൺസിലുകൾ സമർപ്പിച്ച മൂന്നംഗ പട്ടികയിൽ നിന്നാണ് നാലുപേരെ നിശ്ചയിച്ചത്. തുടർന്ന് ചേർന്ന സംസ്ഥാന കൗൺസിൽ െഎകകണ്േഠ്യന നിർവാഹകസമിതി നിർേദശം അംഗീകരിച്ചു. സി. ദിവാകരൻ നെടുമങ്ങാെട്ടയും ചിറ്റയം ഗോപകുമാർ അടൂരിലെയും എം.എൽ.എ മാരാണ്. നിലവിലെ തൃശൂർ എം.പി സി.എൻ. ജയദേവനെയാണ് ഒഴിവാക്കിയത്.
സംസ്ഥാനനേതൃത്വത്തിെൻറ നിർേദശം മാർച്ച് അഞ്ചിന് ചേരുന്ന കേന്ദ്ര സെക്രേട്ടറിയറ്റും തുടർന്ന് ദേശീയ നിർവാഹക സമിതിയും ചർച്ച ചെയ്യും. ദേശീയ നിർവാഹകസമിതി അംഗീകാരം നൽകുന്നതോടെ മാർച്ച് എട്ടിലെ എൽ.ഡി.എഫ് സംസ്ഥാനസമിതിക്ക് ശേഷം പ്രഖ്യാപിക്കും.
തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ, സി. ദിവാകരൻ, ജി.ആർ. അനിൽ എന്നിവരുടെ സാധ്യതാപട്ടികയാണ് ജില്ല കൗൺസിൽ സമർപ്പിച്ചത്. മറ്റ് ജില്ല കൗൺസിലുകൾ സമർപ്പിച്ച പട്ടിക:
തൃശൂർ- സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, രാജാജി മാത്യുതോമസ്. മാവേലിക്കര (കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കൗൺസിലുകളുടെ പട്ടിക): കൊല്ലം: ചിറ്റയം ഗോപകുമാർ, ആർ.എസ്. സുനിൽ, ദിനേശ്ബാബു. ആലപ്പുഴ: ചിറ്റയം ഗോപകുമാർ, വി. ശശി, വി.എ. അരുൺകുമാർ. കോട്ടയം: ചിറ്റയം ഗോപകുമാർ, കെ. അജിത്, ഏലിക്കുളം ജയകുമാർ. വയനാട് (വയനാട്, മലപ്പുറം, കോഴിക്കോട് ജില്ല കൗൺസിലുകൾ): വയനാട്: സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ, പി.പി. സുനീർ. മലപ്പുറം: സത്യൻ മൊകേരി, പി.പി. സുനീർ, ജോസ് ബേബി. കോഴിക്കോട്: സത്യൻ മൊേകരി, സി.എൻ. ചന്ദ്രൻ, പി.പി. സുനീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.