തിരുവനന്തപുരം: കൊല്ലത്ത് ഇത്തവണ വി.എസ്. േപ്രമചന്ദ്രനും ആർ. പ്രേമചന്ദ്രനും മത്സരിക്കാൻ കഴിയില്ല. ബി.എസ്.പി സ്ഥാനാർഥിയായി കഴിഞ്ഞതവണ പത്തനംതിട്ടയിൽ ലോക്സഭയിലേക്ക് ജനവിധി തേടിയ ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ െസലീന പ്രക്കാനത്തിനും മൂന്നു വർഷം മത്സരിക്കാനാകില്ല.
ഇവരടക്കം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 24 പേരെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി.
മൂന്ന് വർഷത്തേക്ക് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ ഇവർക്ക് മത്സരിക്കാൻ കഴിയില്ല.തെരഞ്ഞെടുപ്പ് ചെലവ് കണക്ക് യഥാസമയം ഹാജരാക്കാത്തതിനാണ് നടപടി. കോട്ടയം, മലപ്പുറം മണ്ഡലങ്ങളിലെ ബി.എസ്.പി സ്ഥാനാർഥികളും അേയാഗ്യരായി. മറ്റുള്ളവരിൽ മിക്കവരും മുന്നണിസ്ഥാനാർഥികളുടെ അപരന്മാരായി രംഗത്തുവന്നവരാണ്.
ആലത്തൂരിലെ ബിജുമാരും തിരുവനന്തപുരത്തെ ബെനറ്റും ആറ്റിങ്ങലിലെ സമ്പത്ത് അനിൽകുമാറും പത്തനംതിട്ടയിലെ പിലിപ്പോസും പട്ടികയിലുണ്ട്. ഇല്യാസ്-ബി.എസ്.പി (മലപ്പുറം), എസ്. രാജേഷ്-ശിവസേന(പാലക്കാട്), ടി.കെ. ടോമി-സി.പി.െഎ-എം.എൽ റെഡ്സ്റ്റാർ (ഇടുക്കി), ശ്രീനി കെ. ജേക്കബ്-ബി.എസ്.പി (കോട്ടയം), തോമസ് ജോസഫ്-ആർ.പി.െഎ-എ (തിരുവനന്തപുരം) എന്നിവരാണ് രാഷ്ട്രീയ പാർട്ടികളുടെ അയോഗ്യരാക്കപ്പെട്ട സ്ഥാനാർഥികൾ.
സി.കെ. രാമകൃഷ്ണൻ-പാലക്കാട്, വിജയൻ അമ്പക്കാട്, കെ.എസ്. വേലായുധൻ-ആലത്തൂർ, അനിഷ് മാരിയിൽ, ജെയിംസ് ജോസഫ്, ഷോബി ജോസഫ്, സോമിനി പ്രഭാകരൻ-ഇടുക്കി, രതീഷ് പെരുമാൾ-കോട്ടയം, പിലിപ്പോസ്, മാത്യു പാറെ-പത്തനംതിട്ട, സുരേഷ്കുമാർ തോന്നയ്ക്കൽ-ആറ്റിങ്ങൽ, തോമസ് ജോസഫ്, ബെനറ്റ്ബാബു ബെഞ്ചമിൻ-തിരുവനന്തപുരം എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.