ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിെൻറ യഥാർഥ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആവേശഭരിതമാക്കി അഭിപ്രായ സർവേകൾ. രാജസ്ഥാനിൽ കോൺഗ്രസിന് മികച്ച വിജയം പ്രവചിക്കുന്ന സർവേകൾ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും വ്യക്തമായ മുൻതൂക്കമുണ്ടെന്നും പറയുന്നു.
എ.ബി.പി ന്യൂസ്-സിവോട്ടർ, സി ഫോർ എന്നിവ നടത്തിയ അഭിപ്രായ സർവേയിൽ 50 ശതമാനം വോേട്ടാടെ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 142 സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് എ.ബി.പി ന്യൂസ്-സിവോട്ടർ സർവേ പറയുേമ്പാൾ 124 മുതൽ 138 വരെ സീറ്റുകൾ സി ഫോറും പ്രവചിക്കുന്നു. നിലവിലെ മുഖ്യമന്ത്രി ബി.ജെ.പിയുടെ വസുന്ധര രാജയെക്കാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ താൽപര്യപ്പെടുന്നത് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റിനെയാണെന്നും സർവേ പറയുന്നു. സംസ്ഥാനത്ത് ബി.ജെ.പിക്ക് 43 ശതമാനം വോട്ടുവിഹിതമാണ് സി ഫോറിെൻറ പ്രവചനം.
15 വർഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തിസ്ഗഢിലും എ.ബി.പി ന്യൂസ്-സിവോട്ടർ കോൺഗ്രസിന് വ്യക്തമായി മേൽക്കൈ പ്രവചിക്കുന്നു. എന്നാൽ, രണ്ടു സംസ്ഥാനങ്ങളിലും ഇരു പാർട്ടികളും തമ്മിലെ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം നേർത്തതായതിനാൽ ചെറിയ മാറ്റംപോലും ഫലം മാറ്റിമറിക്കുമെന്നും സർവേ പറയുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 122 സീറ്റും 90 അംഗ ഛത്തിസ്ഗഢ് നിയമസഭയിൽ 47 സീറ്റും നേടി കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് പ്രവചനം. ഇവിടങ്ങളിൽ ബി.ജെ.പി യഥാക്രമം 108, 40 സീറ്റുകളേ നേടൂവെന്നും സർവേ പറയുന്നു.
രാജസ്ഥാനിൽ 36 ശതമാനം വോട്ടർമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ പിന്തുണക്കുേമ്പാൾ 27 ശതമാനമാണ് വസുന്ധര രാെജക്കുള്ള പിന്തുണ. മുതിർന്ന കോൺഗ്രസ് നേതാവ് അശോക് െഗഹ്ലോട്ടിനെ 24 ശതമാനവും പിന്തുണക്കുന്നുവെന്നും എ.ബി.പി ന്യൂസ്-സിവോട്ടർ പറയുന്നു. സി ഫോർ പോളിെൻറ സർവേയിൽ സച്ചിൻ പൈലറ്റിന് 50 ശതമാനം, വസുന്ധര രാെജക്ക് 43, െഗഹ്ലോട്ടിന് 23 എന്നിങ്ങനെയാണ് ജനപിന്തുണ.
അതേസമയം, ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണക്കുന്നത് നിലവിലെ മുഖ്യമന്ത്രിമാരായ ശിവ്രാജ് സിങ് ചൗഹാൻ, രമൺ സിങ് എന്നിവരെയാണെന്നും എ.ബി.പി സർവേ ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിൽ 42.2 ശതമാനം വോട്ടുവിഹിതവും ഛത്തിസ്ഗഢിൽ 38.9 ശതമാനവും കോൺഗ്രസ് നേടുേമ്പാൾ ബി.ജെ.പി ഇരു സംസ്ഥാനങ്ങളിലും യഥാക്രമം 41.5, 38.2 ശതമാനമേ നേടൂ എന്നും പ്രവചിക്കുന്നു. രാജസ്ഥാനിലെ സി ഫോർ സർവേയിൽ 5788 വോട്ടർമാരുടെ മനമറിഞ്ഞപ്പോൾ, മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ എ.ബി.പിയുടെ സർവേയിൽ 26,196 വോട്ടർമാരിൽനിന്നാണ് വിവരം ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.