തന്റെ 33ാം ജന്മദിനത്തിൽ തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് ആമസോൺ ഡെലിവറി ഡ്രൈവറായ അലക്സാണ്ടർ ഇവാൻസ്. നവംബർ 10നായിരുന്നു ഏവരെയും ഞെട്ടിച്ച അപകടം.
ഇവാൻസ് ഓടിച്ചിരുന്ന ട്രക്കിലേക്ക് ട്രയിൻ ഇടിക്കുകയായിരുന്നു. ഇവാൻസ് ഇരുന്ന ഭാഗമൊഴികെ ട്രക്കിന്‍റെ ബാക്കി ഭാഗങ്ങെളല്ലാം ഇടിയുടെ ആഘാതത്തിൽ തകർന്നു. അപകടത്തിന് ശേഷം പാതിമുറിച്ച പോലെയായിരുന്നു ട്രക്ക്.
അമേരിക്കയിൽ വിസ്കോസിനിൽ മിൽവാക്കിയിൽവെച്ച് ആംട്രാക്ക് ട്രെയിനുമായായിരുന്നു ട്രക്കിന്‍റെ കൂട്ടിയിടി.
റോഡിന് കുറുകെയുള്ള െറയിൽപാളം മുറിച്ചുകടക്കുകയായിരുന്നു. ട്രാക്കിലൂടെ ട്രെയിൻ കടന്നുവരുന്നത് കാണാൻ കഴിഞ്ഞില്ല. ഇവാൻ ട്രെയിനിന്‍റെ ശബ്ദവും കേട്ടിരുന്നുല്ല.
'അടുത്തെത്തിയപ്പോൾ ട്രെയിനിന്‍റെ ശബ്ദം കേട്ടു. ഇതോടെ വാഹനത്തിൻറെ വേഗത കൂട്ടാനായി ശ്രമം. എത്രദൂരം മുന്നോട്ടുപോകാനാകുമെന്ന് അറിയില്ലായിരുന്നു' -ഇവാൻസ് പറയുന്നു.
ഇവാന്‍റെ മനക്കരുത്ത് ജീവൻ പിടിച്ചുനിർത്തിയെങ്കിലും ട്രക്കിന്‍റെ പകുതിയിലധികം ഭാഗം െട്രയിൻ കവർന്നെടുത്തു. വാഹനം കണ്ടവരെല്ലാം ഞെട്ടിപ്പോയെന്നും അപകട സമയത്തെ സംഭവങ്ങൾ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.