മസ്കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാന്‍ തോൽവി. സിംബാബ്വെയിലെ ബുലുവായോ അത്ലറ്റിക് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 76 റണ്‍സിനാണ് സ്കോട്ട്ലൻഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് നിശ്ചിത അമ്പത് ഓവറിൽ 320 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ താരം. അതേസമയം, തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങിയെങ്കിലും സുൽത്താനേറ്റ് സൂപ്പർ സിക്സിന് ബെർത്തുറപ്പിച്ചിട്ടുണ്ട്. നാല് പോയന്റുമായി ഒമാന്‍ ഗ്രൂപ് ബിയിൽ മൂന്നാം സ്ഥാനക്കാരായാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ആറ് പോയന്റുമായി ശ്രീലങ്കയും സ്കോട്ട്ലൻഡും ഒന്നും രണ്ടും സ്ഥാനക്കാരായി സൂപ്പർസിക്സിലേക്ക് കടന്നിട്ടുണ്ട്.
ബ്രണ്ടന്‍ മക്കല്ലം (121 പന്തില്‍ 136 റണ്‍സ്), മാത്യു ക്രോസ് (27), റിച്ചി ബെര്റിങ്ടൺ (60) എന്നിവരുടെ പ്രകടനമാണ് സ്കോട്ട്ലൻഡിന് സ്കോർ 300 കടക്കാൻ സഹായിച്ചത്. ഒമാൻ നിരയിൽ നസീം ഖുഷി (53), ശുഐബ് ഖാന് (36), ആഖിബ് ഇല്യാസ് (31) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. സ്കോട്ട്ലൻഡിന് വേണ്ടി ക്രിസ് ഗ്രീവ്സ് അഞ്ച് വിക്കറ്റെടുത്തു. സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ ജൂണ്‍ 29 മുതൽ തുടങ്ങും. കൂടുതല്‍ പോയന്റ് നേടുന്ന നാല് ടീമുകള്‍ പ്ലേഓഫ് യോഗ്യത നേടും. പ്ലേഓഫിലെ വിജയികള്‍ ജൂലൈ ഒമ്പതിന് നടക്കുന്ന കലാശക്കളിയിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.