കൊൽക്കത്ത ഉറപ്പിച്ചോ പ്ലേഓഫ്? അവസാന മത്സരത്തിൽ തകർപ്പൻ ജയം

ഷാർജ: ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് മഹാതിശയങ്ങൾ കാഴ്ചവെച്ചില്ലെങ്കിൽ ഐ.പി.എൽ 14ാം സീസണിൽ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സാവും. പ്ലേഓഫ് വിപ്ലവത്തിനായി ബാറ്റെടുത്തിറങ്ങിയ രാജസ്ഥാൻ റോയൽസിനെ അവസാന മത്സരത്തിൽ അരിഞ്ഞുവീഴ്ത്തിയ കൊൽക്കത്ത ഏറക്കുറെ പ്ലേഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. 172 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ 86 റൺസിനാണ് കൊൽക്കത്ത അരിഞ്ഞിട്ടത്. രാഹുൽ തെവാട്ടിയയും (35 പന്തിൽ 44) ശിവം ദുബെയും (20 പന്തിൽ 18) ഒഴികെ മറ്റാരും രണ്ടക്കം കാണാത്ത മത്സരത്തിൽ കൊൽക്കത്തയുടെ ജയം ഏകപക്ഷീയമായിരുന്നു.

ടോസ് നഷ്ടമായെങ്കിലും കണക്കുകൂട്ടിയ ലക്ഷ്യത്തിലെത്താൻ ഓരോ കളിക്കാരനും അധ്വാനിച്ചതിെൻറ ഫലമായിരുന്നു കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കുറിച്ച 171 എന്ന മികച്ച സ്കോർ. റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ ഷാർജയിലെ പിച്ചിൽ ഓപണർമാരായ ശുഭ്മാൻ ഗില്ലും വെങ്കിടേശ് അയ്യരും കരുതലുള്ള തുടക്കമാണ് നൽകിയത്. വമ്പൻ അടികളില്ലെങ്കിലും പന്ത് പാഴാക്കാതെ സ്കോറിങ് ഉയർത്തുക എന്ന തന്ത്രം ഇരുവരും കൃത്യമായി പാലിച്ചു. 35 പന്തിൽ 38 റൺസുമായി അയ്യർ തെവാട്ടിയയുടെ പന്തിൽ കുറ്റിതെറിച്ചു പുറത്തായി.


തുടർച്ചയായ രണ്ടാം മത്സരത്തിലും ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി തികച്ചു. 44 പന്തിൽ 56 റൺസായിരുന്നു ഗില്ലിെൻറ സംഭാവന. നിതിഷ് റാണ (5 പന്തിൽ 12), രാഹുൽ ത്രിപാഠി (14 പന്തിൽ 21), ദിനേശ് കാർത്തിക് (11 പന്തിൽ 14*), ഇയോൺ മോർഗൻ (11 പന്തിൽ 13*) എന്നിവരെല്ലാം കൃത്യമായ തിരക്കഥക്കനുസരിച്ച് ബാറ്റുവീശിയപ്പോൾ കൊൽക്കത്ത പ്രതീക്ഷിച്ച സ്കോറിലെത്തി. 

Tags:    
News Summary - Kolkata to secure playoffs? A crushing victory in the final match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.