ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം നമ്പറായി രവീന്ദ്ര ജദേജ വീണ്ടും. ശ്രീലങ്കക്കെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരേ മികവിൽ നടത്തിയ കിടിലൻ പ്രകടനമാണ് താരത്തിന് ചെറിയ ഇടവേളക്കു ശേഷം വീണ്ടും ഒന്നാം സ്ഥാനം നൽകിയത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിനെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ഇന്ത്യയുടെ തന്നെ രവിചന്ദ്രൻ അശ്വിൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ജഡേജയ്‌ക്ക് 385 പോയന്റാണുള്ളത്. ജേസണ് 357 പോയന്റും, അശ്വിന് 341 പോയന്റും.
ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. നായകൻ രോഹിത് ശർമ ഏഴാ സ്ഥാനത്തും വിരാട് കോഹ്‍ലി ഒമ്പതാം സ്ഥാനത്തും ഋഷഭ് പന്ത് പത്താം സ്ഥാനത്തുമാണുള്ളത്. ബൗളിങ്ങിൽ 850 പോയിന്റുമായി അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. ബുംറ 830 പോയിന്റോടെ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.