സഞ്ജു പുറത്ത് തന്നെ; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മലയാളി താരം സഞ്ജു സാംസണെ വീണ്ടും കരക്കിരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഒന്നാം ഏകദിനത്തിൽ 38 പന്തിൽ 36 റൺസെടുത്ത സഞ്ജുവിന് രണ്ടാം ഏകദിനത്തിലും അവസരം നൽകിയിരുന്നില്ല. ഇതിനെതിരായ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ, ആരാധക പ്രതിഷേധം ചെവികൊള്ളാതെ മൂന്നാം ഏകദിനത്തിലും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു.

18 ഓവറിൽ രണ്ടിന് 77 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 36 പന്തിൽ 25 റൺസുമായി ശ്രേയസ് അയ്യരും അഞ്ച് പന്തിൽ നാല് റൺസുമായി ഋഷബ് പന്തുമാണ് ക്രീസിൽ. 45 പന്തിൽ 28 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാന്റെയും 22 പന്തിൽ 13 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഗില്ലിനെ ആദം മിൽനെയുടെ പന്തിൽ മിച്ചൽ സാൻഡ്നർ പിടിച്ച് പുറത്താക്കിയപ്പോൾ ധവാനെ മിൽനെ ബൗൾഡാക്കുകയായിരുന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ കളിയിൽ ജയിച്ച ആതിഥേയർ പരമ്പര‍യിൽ മുന്നിലാണ്. രണ്ടാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യത തടഞ്ഞത്. ഇന്ന് ജയിച്ചാൽ ശിഖർ ധവാനും സംഘത്തിനും പരമ്പര സമനിലയിലാക്കാം. ട്വന്റി 20 പരമ്പരയിലെ മൂന്നിൽ രണ്ട് കളികളും ഉപേക്ഷിച്ചപ്പോൾ ഒരെണ്ണം ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു.

​േപ്ലയിങ് ഇലവൻ: ഇന്ത്യ -ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഋഷബ് പന്ത്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ് വേ​ന്ദ്ര ചാഹൽ.

ന്യൂസിലാൻഡ്: ഫിൻ അലൻ, ഡെവോൺ കോൺവെ, കെയ്ൻ വില്യംസൺ, ടോം ലതാം, ഡാറിൽ മിച്ചൽ, ​െഗ്ലൻ ഫിലിപ്സ്, ആദം മിൽനെ, മിച്ചൽ സാൻഡ്നർ, മാറ്റള ഹെന്റി, ടിം സൗത്തി, ലോക്കി ഫെർഗൂസൻ.

Tags:    
News Summary - Sanju is outside; India lose one wicket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.