സിഡ്നി: രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം ഐ.പി.എൽ കിരീടം നേടുകയും വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴസ് ബാംഗ്ലൂർ ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യയിലെങ്ങും ക്യാപ്റ്റൻസി മാറണമെന്ന മുറവിളികളാണ്. ഗൗതം ഗംഭീർ അടക്കമുള്ള മുൻ താരങ്ങൾ പരസ്യമായി അത് പറയുകയും ചെയ്തു.
എന്നാൽ ആസ്ട്രേലിയയിൽ കാര്യങ്ങൾ അങ്ങനെയല്ല. പര്യടനത്തിനായി ഇന്ത്യൻ ടീം ആസ്ട്രേലിയിലെത്തുമെന്ന് പ്രഖ്യാപിച്ചതോടെ തുടങ്ങിയ 'കോഹ്ലി'പ്പേടി മൂർധന്യത്തിലാണ് ഇപ്പോൾ. ഭാര്യ അനുഷ്കയുടെ പ്രസവ തീയതിയായതിനാൽ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനാൽ ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റർ ചാനൽ 7ന് വമ്പൻ നഷ്ടം സംഭവിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.
വെള്ളിയാഴ്ച സിഡ്നി മോണിങ് ഹെറാൾഡ് കോഹ്ലിയെ എങ്ങനെ പുറത്താക്കാമെന്ന് ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഹ്ലി തന്നെയാണ് വലിയ വിക്കറ്റെന്ന അഭിപ്രായം തന്നെയാണ് പാറ്റ് കുമ്മിൻസ്, മിച്ചൽ സ്റ്റാർക് അടക്കമുള്ള ബൗളർമാർക്കുമുള്ളത്. താൻ കോഹ്ലിയുടെ ആരാധകനാണെന്നും ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി മടങ്ങുന്നത് ആസ്ട്രേലിയക്ക് സാധ്യത വർധിപ്പിക്കുമെന്നുമുള്ള അഭിപ്രായവുമായി മുൻ ഇതിഹാസ താരം അലൻ ബോർഡർ തന്നെ രംഗത്തെത്തി. കോഹ്ലി മടങ്ങുന്നതോടെ ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്ക് സമ്മർദം അധികമാകുമെന്നാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിെൻറ പ്രതികരണം.
അൽപ്പമെങ്കിലും കോഹ്ലിയെ ബഹുമാനിക്കാതെ സംസാരിച്ചത് ആസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയ്നാണ്. ''കോഹ്ലിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ വരുന്നു. അദ്ദേഹം എനിക്ക് റ്റൊരു കളിക്കാരൻ മാത്രമാണ്. അത് ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹവുമായി എനിക്ക് അധികം ബന്ധെമാന്നുമില്ല. ടോസിടുന്ന വേളയിൽ കാണാറുണ്ട്. എതിരാളിയായി കളിക്കും അത്രമാത്രം.ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ അദ്ദേഹം ബാറ്റു ചെയ്യുന്നത് ആസ്വദിക്കുന്നുണ്ടെങ്കിലും റൺസ് വാരിക്കൂട്ടുന്നത് പക്ഷേ അത്ര ഇഷ്ടമല്ല'' എന്നായിരുന്നു പെയിനിെൻറ പ്രതികരണം. ആസ്ട്രേലിയൻ താരങ്ങളേക്കാളും വാർത്തകളിലിടം പിടിക്കുന്നതും ചർച്ചകകളിൽ നിറയുന്നതും കോഹ്ലിയാണെന്നതാണ് യാഥാർഥ്യം.
2018ൽ ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ചരിത്ര ജയം നേടിയപ്പോൾ മുന്നിൽ നിന്ന് നയിച്ചത് കോഹ്ലിയായിരുന്നു. കോഹ്ലി എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണെന്നായിരുന്നു ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാഗറുടെ പ്രതികരണം. ആസ്ട്രേലിയൻ മണ്ണിൽ പൊരുതി നേടിയ ആറു സെഞ്ച്വറികളാണ് കോഹ്ലിക്ക് കംഗാരുക്കൾക്കിടയിൽ സൂപ്പർ താരപദവി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.