സതാംപ്ടണെതിരെ ജയം ആഘോഷിക്കുന്ന ലെസ്റ്റർ താരങ്ങൾ
ലണ്ടൻ: ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് കിരീടം പിടിച്ച ടീം തോൽവിത്തുടർച്ചകളുമായി പുറത്തായ പ്രീമിയർ ലീഗിലേക്ക് പുനഃപ്രവേശനത്തിനരികെ. അബ്ദുൽ ഫതാവുവിന്റെ ഹാട്രിക്കിൽ സതാംപ്ടണെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തകർത്ത് ടീം തൊട്ടുപിറകിലുള്ള ലീഡ്സിനെക്കാൾ നാലു പോയന്റ് ലീഡ് പിടിച്ചു.
ഇരുടീമിനും രണ്ടു കളികൾ ബാക്കിനിൽക്കെ ഒരു ജയം മാത്രം കുറിച്ചാൽ ടീമിന് അടുത്ത സീസൺ പ്രീമിയർ ലീഗിൽ വമ്പന്മാർക്കൊപ്പം വീണ്ടും പന്തുതട്ടാം. മൂന്നാം സ്ഥാനത്തുള്ള ഇപ്സ്വിച്ച് മൂന്നു കളികൾ ബാക്കിനിൽക്കെ അഞ്ചു പോയന്റ് പിറകിലാണ്. അടുത്ത തിങ്കളാഴ്ച പ്രസ്റ്റണെതിരെയും അവസാന ദിനത്തിൽ ബ്ലാക്ബേണിനെതിരെയുമാണ് ലെസ്റ്ററിന് ഇനിയുള്ള മത്സരങ്ങൾ.
സതാംപ്ടണെതിരെ 25ാം മിനിറ്റിൽ ഫതാവു ഗോൾവേട്ടക്ക് തുടക്കം കുറിച്ചു. കീർനാൻ ഡ്യൂസ്ബറി നൽകിയ പാസിലായിരുന്നു ഗോൾ. എൻഡിഡി ലീഡുയർത്തിയതിന് പിറകെ ഫതാവു രണ്ടുവട്ടവും വാർഡി ഒരു ഗോളും നേടി പട്ടിക തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.