തേഞ്ഞിപ്പലം: ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് കാലിക്കറ്റ് സര്‍വകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളജ്, ജെ.ഡി.ടി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് മൈതാനങ്ങളിലുമായി തുടങ്ങി.
പൂള് എയില്‍ ചെന്നൈ ഡോ. എം.ജി.ആര് എജുക്കേഷനല്‍ റിസര്‍ച്ച് ഇന്‍സിസ്റ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്നാട് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സര്‍വകലാശാല, ഭാരതി ദര്ശന് സര്‍വകലാശാല ടീമുകള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പൂള് ബിയില്‍ ബംഗളൂരു പ്രസിഡന്‍സി സര്‍വകലാശാല, കര്‍ണാടക കര്‍പ്പകം അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍, മണിപ്പാല്‍ അക്കാദമി ഓഫ് ഹയർ എജുക്കേഷന്‍, ചെന്നൈ തെന്പേശു ടീമുകളാണ് രണ്ടാം റൗണ്ടിൽ ഇടം നേടിയത്. പൂള് സിയില്‍ തമിഴ്നാട് കാശിലിംഗം അക്കാദമി, ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാല, വിക്രം സിംഹപുരി സര്‍വകലാശാല, തിരുനെല്‍വേലി എം.എസ് സര്‍വകലാശാല ടീമുകളും രണ്ടാം റൗണ്ടില്‍ കടന്നു.
പൂള് ഡിയില്‍ എ.പി.ജെ. അബ്ദുൽ കലാം സര്‍വകലാശാല, റെവാ സര്‍വകലാശാല, ആചാര്യ നാഗാർജുന സര്‍വകലാശാല, എസ്.കെ.ഡി അനന്തപുര സര്‍വകലാശാല ടീമുകളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, സര്‍വകലാശാല ഫുട്ബാള്‍ ടീം പരിശീലകന് സതീവന്‍ ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.