റെവാൻ, വർഗീസ് രാജൻ, സെലസ് എന്നിവർ മാതാപിതാക്കളായ രാജൻ വർഗീസ്, തെസ്നി എന്നിവർക്കൊപ്പം
മട്ടാഞ്ചേരി: മഹാരാഷ്ട്രയിലെ പുണെയിൽ നടന്ന ദേശീയ ജിജിസ്ടു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണമെഡലുകൾ നേടി സഹോദരങ്ങൾ. റെവാൻ മരിയ, വർഗീസ് രാജൻ, സെലസ് മറിയ എന്നിവരാണ് വിവിധ വിഭാഗങ്ങളിലായി സ്വർണമെഡൽ സ്വന്തമാക്കിയത്. ജൂഡോ, ഗുസ്തി, ക്വിക് ബോക്സിങ് എന്നിവ ഉൾപ്പെടുന്ന ജപ്പാൻ ആയോധന കലയാണ് ജിജിസ്ടു.
റെവാൻ ശരീരഭാരം 42 കിലോ കേഡറ്റ് വിഭാഗത്തിലും വർഗീസ് രാജൻ 35 കിലോ യൂത്ത് വിഭാഗത്തിലും സെലസ് 53 കിലോ ജൂനിയർ വിഭാഗത്തിലുമാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വർണക്കൊയ്ത്ത് നടത്തിയത്.
മൂവരെയും ഡിസംബർ ഒന്നുമുതൽ നാലുവരെ സ്പെയിനിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്ക്കൂളിലെ വിദ്യാർഥികളാണ് ഇവർ. ഖുറാഷ് അന്തർദേശീയ റഫറിയും ഖുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ ചെയർമാനുമായ രാജൻ വർഗീസിന്റെയും ഖുറാഷ് ദേശീയ അസോസിയേഷൻ വിമൻ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൻ തെസ്നി വർഗീസിന്റെയും മക്കളാണ് ഇവർ. ദേശീയ കായികരംഗത്ത് തിളക്കമാർന്ന വിജയത്തിന്റെ നേർക്കാഴ്ചയാകുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.