ലാമിന്‍ ഡിയാക് ഐ.ഒ.സി ഓണററി അംഗത്വം രാജിവെച്ചു


ബര്‍ലിന്‍: ലോക അത്ലറ്റിക്സ് സംഘടനയുടെ (ഐ.എ.എ.എഫ്) മുന്‍ പ്രസിഡന്‍റ് ലാമിന്‍ ഡിയാക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) ഓണററി അംഗത്വം രാജിവെച്ചു. അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടിന്‍െറയും ആരോപണങ്ങളില്‍ ഒൗദ്യോഗിക അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് രാജി. ഡിയാകിനെ ചൊവ്വാഴ്ച ഐ.ഒ.സി സസ്പെന്‍ഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര അത്ലറ്റിക്സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം രാജിവെച്ചു. റഷ്യന്‍ അത്ലറ്റുകള്‍ കുറ്റക്കാരായ ഉത്തേജക പരിശോധന ഫലങ്ങള്‍ മറച്ചുവെക്കാന്‍ 2011ല്‍ 1.07 ദശലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. 82കാരനായ ഡിയാക് 1999 മുതല്‍ 2013 വരെ ഐ.ഒ.സിയില്‍ അംഗമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഓണററി അംഗമായി. ഫ്രഞ്ച് അധികൃതരാണ് ഈ ആഴ്ച ഡിയാകിനെതിരെ അന്വേഷണം ആരംഭിച്ചത്. ചോദ്യംചെയ്യലിനുശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT