കോഴിക്കോട്: ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽനിന്നും പി.യു. ചിത്രയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന ഉഷയുടെ വാദം പൊളിച്ച് ചീഫ് സെലക്ടർ ജി.എസ്. രൺധാെവ. ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനമായിരുന്നു. ചിത്രയെ ഒഴിവാക്കിയത് തെൻറ മാത്രം തീരുമാനമല്ല. പി.ടി. ഉഷയും സെലക്ടർമാരുമടക്കം ചേർന്നെടുത്ത തീരുമാന പ്രകാരമാണ് മലയാളിയടക്കം മൂന്നുപേരെ ഒഴിവാക്കിയത് -അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംഘത്തിൽ ചിത്രക്ക് ഇടം നഷ്ടമായതോടെ സെലക്ഷൻ കമ്മിറ്റി അംഗം ഉഷക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. സംസ്ഥാന കായികമന്ത്രിയും സ്പോർട്സ് കൗൺസിൽ പ്രസിഡൻറും കായിക പ്രേമികളും പരിശീലകരും രംഗത്തെത്തിയതോടെ ബുധനാഴ്ച ഉഷ വിശദീകരണവുമായി രംഗത്തെത്തി. ചിത്രയെ ഒഴിവാക്കിയതിന് പിന്നിൽ താനാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് പി.ടി. ഉഷ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ല, നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തത്. ലോക ചാമ്പ്യൻഷിപ് യോഗ്യതമാർക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം കാഴ്ചവെക്കുന്നവരെയും ടീമിലെടുത്താൽ മതിയെന്നത് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷെൻറ നിലപാടാണെന്നും ഉഷ വിശദീകരിച്ചു.
എന്നാൽ, ഇൗ വാദമാണ് ചീഫ് സെലക്ടർ രൺധാവെ തള്ളുന്നത്. ‘‘എനിക്ക് മാത്രമല്ല ടീം തെരഞ്ഞെടുപ്പിെൻറ ഉത്തരവാദിത്തം. യോഗത്തിൽ ഫെഡറേഷൻ പ്രസിഡൻറ് അദിലെ ജെ. സുമരിവാല, സെക്രട്ടറി സി.കെ. വൽസൻ, സർക്കാർ നിരീക്ഷകയായി പി.ടി. ഉഷ എന്നിവരുമുണ്ടായിരുന്നു. ചിത്രയുടെ പ്രകടനം മികച്ചതല്ലെന്ന് വിലയിരുത്തിയാണ് ഒഴിവാക്കിയത്’’ -രൺധാവെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.