കോഴിക്കോട്: കേരളത്തിലെ ദ്യശ്യ മാധ്യമങ്ങളോട് സഹകരിക്കില്ലെന്ന് പി.ടി ഉഷ.മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നെ പോലുള്ള സാധാരണ സ്ത്രീകൾക്ക് പീഡനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്. ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാധ്യമ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും പി.ടി ഉഷ വ്യക്തമാക്കി.
ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണ് ദൃശ്യമാധ്യമങ്ങളിൽ നിന്നും പീഡനം. വൃദ്ധയായ മാതാവിനോപ്പം ഭർത്താവിനോപ്പം സഹോദരി സഹോദരന്മാർക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ട്. അതിനാൽ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ സ്വയം അവരുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തിൽ താൻ നിസ്സഹായയാണെന്നും മാധ്യമ സുഹൃത്തുക്കൾ സദയം ക്ഷമിക്കണമെന്നും പി.ടി ഉഷ വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.