മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ന്യൂസിലൻഡിനെ പഞ്ചറാക്കി ആസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ 247 റൺസിെൻറ കുറ്റൻ ജയം സ്വന്തമാക്കിയ ഓസീസ് പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ആതിഥേയർ അഞ്ചിന് 168 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. 488 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിെൻറ മറുപടി 240 റൺസിൽ അവസാനിച്ചു.
ഓപണർ ടേം ബ്ലൻഡൽ (121) പൊരുതി നേടിയ സെഞ്ച്വറി പാഴായി. വലത് കൈക്ക് പരിക്കേറ്റ ട്രെൻറ് ബൗൾട്ട് ബാറ്റിങ്ങിനിറങ്ങിയില്ല. മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഹെൻറി നികോൾസ് (33), ബി.ജെ. വാട്ലിങ് (22), മിച്ചൽ സാൻറ്നർ (27)എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്.
നാലുവിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും മൂന്ന് വിക്കറ്റെടുത്ത ജെയിംസ് പാറ്റിൻസണും ഓസീസിനായി ബൗളിങ്ങിൽ തിളങ്ങി. പെർത്തിൽ 296 റൺസിന് തോറ്റ കിവീസ് ആശ്വാസജയമാകും സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ലക്ഷ്യം വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.