ബാര്‍ബഡോസ്: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് കിരീടം ആസ്ട്രേലിയക്ക്. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 58 റണ്‍സിന് കീഴടക്കിയാണ് ഓസീസ് കിരീടം ചൂടിയത്. ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 270 റണ്‍സെടുത്തു. പത്തോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷിന്‍െറ പ്രകടനമാണ് കങ്കാരുക്കളെ കിരീടത്തിലത്തെിച്ചത്. മാര്‍ഷാണ് കളിയിലെ കേമന്‍. ഓസീസിന്‍െറ തന്നെ ജോഷ് ഹെയ്സല്‍വുഡാണ് പ്ളയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്. മാത്യു വെയ്ഡും (57 നോട്ടൗട്ട്) ആരോണ്‍ ഫിഞ്ചും (47) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (46) ഓസീസ് നിരയില്‍ തിളങ്ങി. വെസ്റ്റിന്‍ഡീസിന്‍െറ ജോണ്‍സണ്‍ ചാള്‍സ് 45ഉം ദിനേശ് രാംദിന്‍ 40ഉം ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ 34ഉം റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.