?????????? ??????? ?????????? ???? ??????? ??????????? ????????

പഞ്ചാബിന് ജയിക്കാന്‍ 176

മൊഹാലി: എബി ഡിവില്ലിയേഴ്സ് കത്തിക്കയറിയ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഭേദപ്പെട്ട സ്കോര്‍. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ളൂര്‍ 175 റണ്‍സെടുത്തത്. 35 പന്തില്‍നിന്ന് രണ്ട് സിക്സും അഞ്ചു ഫോറും പറത്തിയ ഡിവില്ലിയേഴ്സ് 64 റണ്‍സ് നേടി. ലോകേഷ് രാഹുല്‍ (25 പന്തില്‍ 42), മലയാളിതാരം സചിന്‍ ബേബി (33), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (20) എന്നിവരാണ് ബാംഗ്ളൂരിന്‍െറ മറ്റു സ്കോറര്‍മാര്‍.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് ശര്‍മ, കെ.സി. കരിയപ്പ എന്നിവരാണ് പഞ്ചാബിനു കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ നാലോവറില്‍ 49 റണ്‍സ് വഴങ്ങിയാണ് രണ്ടുപേരെ കൂടാരം കയറ്റിയത്. എതിര്‍നിരയില്‍ വിരാട് കോഹ്ലി കളിക്കുമ്പോള്‍ ആദ്യം ബാറ്റു ചെയ്യുന്നത് പന്തിയല്ളെന്ന് തോന്നിയ പഞ്ചാബ് ക്യാപ്റ്റന്‍ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തില്ല.  ഓപണര്‍ ലോകേഷ് രാഹുല്‍ കത്തിക്കയറിയപ്പോള്‍ ബാംഗ്ളൂരിന്‍െറ സ്കോറും കുതിച്ചു. എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ആദ്യ വിക്കറ്റായി രാഹുല്‍ മടങ്ങി. 63 റണ്‍സായിരുന്നു ആ സമയം ബാംഗ്ളൂരിന്‍െറ സ്കോര്‍ബോര്‍ഡില്‍. അതേ ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലിയും വീണതോടെ സന്ദര്‍ശകര്‍ ബാക്ഫൂട്ടിലായി. ഒമ്പതാമത്തെ ഓവറില്‍ ഷെയ്ന്‍ വാട്സന്‍ (1) കൂടാരം കയറിയത് ബാംഗ്ളൂര്‍ ക്യാമ്പിനെ ഞെട്ടിച്ചു. നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ബാംഗ്ളൂര്‍ തുലച്ചത്.

പിന്നീട് സചിന്‍ ബേബിയുമൊത്ത് എബി ഡിവില്ലിയേഴ്സ്  ഇന്നിങ്സ് കെട്ടിപ്പടുത്തു. ഡിവില്ലിയേഴ്സിന് ഉറച്ച പിന്തുണയാണ് മലയാളിതാരം നല്‍കിയത്. ഒമ്പതാം ഓവറില്‍ ചേര്‍ന്ന സഖ്യം 17.2 ഓവര്‍ വരെ പിടിച്ചുനിന്നു. ടീം സ്കോര്‍ 155ല്‍ നില്‍ക്കെയാണ് ഡിവില്ലിയേഴ്സ് വീണത്. സന്ദീപ് ശര്‍മയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച ഡിവില്ലിയേഴ്സിനെ ഗള്ളിയില്‍ കരിയപ്പ പിടിച്ചുപുറത്താക്കി. അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ആളില്ലാത്തതിനാല്‍ ബാംഗ്ളൂരിന്‍െറ പ്രതീക്ഷിച്ച ടോട്ടലില്‍ ഇടിവു വന്നു. ബൗണ്ടറിയിനത്തില്‍ ഒരു ഫോര്‍ മാത്രമാണ് സചിന്‍ ബേബി നേടിയത്. ട്രെവിസ് ഹെഡ് ഏഴു റണ്‍സെടുത്തു. സ്റ്റുവര്‍ട്ട് ബിന്നി ഒരു റണ്‍സോടെ പുറത്താകാതെ നിന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.