ചെന്നൈ: അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. വാതുവെപ്പ് വിവാദത്തിലെ രണ്ടുവർഷത്തെ വിലക്ക് കാലാവധി കഴിഞ്ഞാണ് ചെെന്നെ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ അടുത്ത വർഷം െഎ.പി.എല്ലിൽ തിരിച്ചെത്തുന്നത്.
അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ പുണെ സൂപ്പർ ജയൻറ്സ്, ഗുജറാത്ത് ലയൺസ് ടീമുകൾ അടുത്ത െഎ.പി.എല്ലിനുണ്ടാകില്ല. ഇരുടീമുകളുമായി നിലവിലുള്ള രണ്ടുവർഷത്തെ കരാർ ഇൗ സീസണോടെ അവസാനിക്കുകയാണ്. നിലവിൽ എട്ടു ടീമുകൾ കളിക്കുന്ന െഎ.പി.എല്ലിൽ രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്തിയാൽ മത്സരങ്ങളുടെ എണ്ണം 84 ആയി ഉയരുമെന്നതിനാൽ എട്ടു ടീമുകളടങ്ങിയ മത്സരക്രമം തുടരാനാണ് ബി.സി.സി.െഎ ആലോചന. പൂണെ ടീം ഇല്ലാതായാൽ ക്യാപ്റ്റൻ എം.എസ് ധോണി സൂപ്പർകിങ്സിലേക്ക് മടങ്ങിയെത്തിയേക്കും.
വാതുവെപ്പ് കേസിൽ പങ്കാളികളെന്ന് സുപ്രീംകോടതി നിയോഗിച്ച പാനൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗുരുനാഥ് മെയ്യപ്പന്‍റെ ചെന്നൈ സൂപ്പർ കിങ്സിനെയും രാജ് കുന്ദ്രയുടെ രാജസ്ഥാൻ റോയൽസിനെയും ഐ.പി.എല്ലിൽ നിന്ന് പുറത്താക്കിയത്.
Next Summer, we will be there! #ManyHappyReturnsOfCSK pic.twitter.com/zkbgzUzchV
— Chennai Super Kings (@ChennaiIPL) May 21, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.