െഎ.എസ്.എൽ: കൊച്ചിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെക്കെതിരെ

കൊച്ചി: ഇടവേളക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുേമ്പാൾ ആദ്യ മത്സരത്തിൽ വിജയമില്ലാ യാത്രക്ക് വിരാമമിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. അവസാന 12 കളിക ളിൽ ജയിച്ചിട്ടില്ലാത്ത ബ്ലാസ്േറ്റഴ്സ് പുതിയ കോച്ച് നെലോ വിൻഗാഡയുടെ പരിശീലനത്തിൽ ആദ്യ പോരാട്ടത്തിനിറങ്ങുേമ്പാൾ വിജയത്തോടെ തുടങ്ങാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഹോം മത്സരത്തിൽ എ.ടി.കെയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ ഏക ജയം എ.ടി.കെക്കെതിരെയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയിൽ നേടിയ ജയം (2 -0) ഡേവിഡ് ജെയിംസിനുകീഴിൽ പുതിയ ബ്ലാസ്റ്റേഴ്സിെൻറ രംഗപ്രവേശനമായാണ് വിശേഷിപ്പിക്കപ്പെട്ടതെങ്കിലും പിന്നീടങ്ങോട് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു ടീമിന്.

12 കളികളിൽ ഒമ്പത് പോയൻറുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ശേഷിക്കുന്ന ആറു കളികളിൽ പരമാവധി പോയൻറ് നേടുകയെന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള മാർഗം.

Tags:    
News Summary - ISL kerala blasters -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.