ബ്വേനസ് എയ്റിസ്: മാനനഷ്ടക്കേസിൽ ലഭിച്ച തുക സന്നദ്ധ സംഘടനക്ക് ദാനംചെയ്ത് അർജൻറീനൻ നായകൻ ലയണൽ മെസ്സി. താരത്തിനെതിരെ ആരോപണങ്ങളുന്നയിച്ച അർജൻറീനൻ പത്രം ലാ റസോണിനും റിപ്പോർട്ടർക്കുമെതിരെ നൽകിയ മാനഷ്ടക്കേസിലാണ് മെസ്സിക്ക് അനുകൂലമായി വിധി വന്നത്.
കോടതി 65,000 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 54 ലക്ഷം) നഷ്ടപരിഹാരമായി മെസ്സിക്ക് നൽകാൻ വിധിച്ചത്. തുക യുദ്ധഭൂമിയിൽ പ്രവർത്തിക്കുന്ന ‘ഡോക്ടേഴ്സ് വിതൗട്ട് ബോഡേഴ്സ്’ എന്ന സന്നദ്ധസംഘത്തിന് നൽകാൻ താരം തീരുമാനിക്കുകയായിരുന്നു.
2014 ലോകകപ്പ് ഫൈനലിൽ അർജൻറീന തോറ്റതിനു പിന്നാലെയാണ് ലാ റസോൺ പത്രം മെസ്സിയെ രൂക്ഷമായി വിമർശിച്ചത്. മെസ്സി തലയിൽ വെപ്പുമുടി െവച്ച് കളിക്കാനിറങ്ങിയെന്നും ഉത്തേജകമരുന്ന് ഉപേയാഗിെച്ചന്നുമായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.