മുംബൈ: കൗമാര കായികമേളയിലേക്ക് ആവേശംനിറച്ച് ന്യൂസിലൻഡ് ടീമുമെത്തി. കൊളംബിയക്ക് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ടീമാണ് ന്യൂസിലൻഡ്. മുംബൈ എയർപോർട്ടിൽ വിമാനമിറങ്ങിയ ടീം അന്ധേരിയിലെ ഹോട്ടലിലാണ് താമസം.
ഗ്രൂപ് ബിയിൽ തുർക്കി, പരഗ്വേ, മാലി എന്നിവർക്കൊപ്പമാണ് കിവീസ് മത്സരിക്കാനിറങ്ങുന്നത്. ഗ്രൂപ് സ്റ്റേജിൽ ന്യൂസിലൻഡിെൻറ രണ്ട് മത്സരങ്ങൾ നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരിക്കും നടക്കുക. മൂന്നാമത്തെ മത്സരം ഒക്ടോബർ 12ന് മാലിക്കെതിരെ ന്യൂഡൽഹിയിൽ നടക്കും. വ്യാഴാഴ്ചയാണ് അവരുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചത്.
ലോകകപ്പ് ട്രോഫി 25 വരെ കൊച്ചിയിൽ
ഫിഫ അണ്ടർ 17 ലോകകപ്പ് വിന്നേഴ്സ് ട്രോഫി ഒരുദിവസം കൂടുതൽ കൊച്ചിയിലുണ്ടാകും. സ്പോൺസർമാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച പകൽകൂടി ട്രോഫി പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ ട്രോഫി ഇടപ്പള്ളി ലുലു മാളിൽ ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ അധികൃതർ അറിയിച്ചു. വിവിധ ഫുട്ബാൾ അനുബന്ധ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്. നഗരത്തിലെ െതരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും തിങ്കളാഴ്ച ട്രോഫി നേരിൽ കാണാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.