ലാമിൻ യമാല്‍ (സ്പെയിന്‍, ബാഴ്‌സലോണ)

റൈറ്റ് വിങ്ങര്‍, വയസ്സ്: 17 I യൂറോ മത്സരം 07 I ഗോള്‍ 01 I അസിസ്റ്റ് 04

ബാഴ്‌സലോണയുടെ കളിത്തട്ടില്‍ പന്തുതട്ടി വളര്‍ന്ന യുഗപുരുഷനാരെന്ന ചോദ്യത്തിന് ഇന്നും പലരും മെസ്സിയെ പറയുമായിരിക്കും. പക്ഷേ, നാളെയാ പട്ടം യമാലിന് ചാര്‍ത്തി നല്‍കപ്പെട്ടേക്കാം. ലാലിഗയിലെ പ്രായം കുറഞ്ഞ ഗോള്‍ വേട്ടക്കാരനെന്ന പ്രശസ്തിയുമായാണ് യമാല്‍ യൂറോ കപ്പിനായി ടിക്കി ടാക്കയുടെ തോഴന്മാരോടൊപ്പമെത്തുന്നത്. സ്പെയ്ന്‍ അണ്ടര്‍ 15 മുതല്‍ ടീമില്‍ നിറ സാന്നിധ്യം. 2023 സെപ്റ്റംബര്‍ മുതല്‍ ദേശീയ ടീമിന്റെ മുന്‍നിരക്കാരില്‍ പ്രധാനി. തലമുറമാറ്റം സ്പെയിനിനെ വീര്യമുള്ളതാക്കുന്നുവെങ്കില്‍ അതില്‍ മൂര്‍ച്ചയുള്ള പ്രധാനായുധംതന്നെയാണ് 17കാരനായ യമാല്‍. പ്രായം കുറഞ്ഞ ഗോള്‍ വേട്ടക്കാരനെന്ന സാക്ഷാല്‍ പെലെയുടെ റെക്കോഡാണ് യമാല്‍ ഇത്തവണ യൂറോയിലൂടെ തിരുത്തിയത്. മികച്ച യുവതാരമെന്ന നേട്ടമാണ് യമാലിന് യൂറോ 2024 സമ്മാനിച്ചത്. നിലവില്‍ ബാഴ്‌സലോണയുടെ താരമാണ് ലാമിന്‍ യമാല്‍.

നിക്കോ വില്യംസ് (സ്പെയിന്‍, അത്‌ലറ്റികോ ബിൽബാ)

വിങ്ങര്‍, വയസ്സ്: 22 I യൂറോ മത്സരം 06 I ഗോള്‍ 02 I അസിസ്റ്റ് 01 

സ്പെയിനിന്റെ ആദ്യ ഇലവനില്‍ ഇടം നേടാന്‍ ഈ യുവതാരത്തിന് അധിക കളികളൊന്നും വേണ്ടിവന്നിരുന്നില്ല. 2020 യൂറോയില്‍ സെമിഫൈനലു വരെയെത്തിയ സ്പെയിനില്‍ ഒരു താരത്തിനും വിജയകരമായ ആറ് ഡ്രിബ്ലിങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, വില്യംസിന് ആ നേട്ടത്തിനായി ഈ യൂറോയില്‍ വേണ്ടിവന്നത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. അസാമാന്യ കളിപാടവം, എതിരാളികളെ കബളിപ്പിച്ച് മുന്നേറാനുള്ള കരുത്ത്. മികച്ച പാസിങ് റേഞ്ച്, ടീമിന്റെ ഇടതു വിങ് മനോഹരമാക്കിയതില്‍ വില്യംസ് നല്‍കിയ പങ്ക് എടുത്തുപറയേണ്ടതുതന്നെയാണ്. ബാളുമായി അനായാസം ബോക്‌സിലേക്ക് കുതിച്ചു കയറുന്ന വില്യംസിന്റെ മികവിനെ എതിരാളികള്‍ ഇനി പരീക്ഷണ വിധേയമാക്കിയെന്നു വരില്ല. നിലവില്‍ അത്‌ലറ്റികോ ബിൽബാവോയുടെ താരമാണ് വില്യംസ്.

അര്‍ദ ഗുലര്‍ (തുര്‍ക്കി, റയല്‍ മഡ്രിഡ്)

ഫോര്‍വേഡ്, വയസ്സ്: 19 I യൂറോ മത്സരം 05 I ഗോള്‍ 01 I അസിസ്റ്റ് 02

തന്റെ ആദ്യ ലാലിഗ സീസണില്‍ 10 മത്സരങ്ങളില്‍നിന്ന് ആറ് ഗോളുകള്‍ നേടിയാണ് തുര്‍ക്കിയുടെ യുവതുര്‍ക്കി ഫുട്ബാളിലേക്ക് വരവറിയിച്ചത്. എതിര്‍ കളിക്കാരെ അനായാസം മറികടക്കാനും വേഗമേറിയ അപ്രതീക്ഷിത നീക്കങ്ങളും, മികച്ച പാസിങ് പാടവവും ഗുലറിനെ ഇക്കാലയളവുകൊണ്ടുതന്നെ പ്രശസ്തനാക്കുന്നു. കാണിച്ചതിനേക്കാളേറെ മനോഹരമായി ഇനിയും കാണിക്കാനുണ്ടെന്ന ഈ 19കാരന്റെ അടങ്ങാത്ത വീര്യമാണ് കണ്ടത്.

ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്, റയല്‍ മഡ്രിഡ്)

മിഡ്ഫീല്‍ഡര്‍, വയസ്സ്: 20 I യൂറോ മത്സരം 07 I ഗോള്‍ 02 I അസിസ്റ്റ് 01

കളിമൈതാനത്തെ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി കളിയൊരുക്കുന്ന അത്ഭുതമാണ് ജൂഡ് ബെല്ലിങ്ഹാം. നിര്‍ണായക ഘട്ടങ്ങളില്‍ വരെ രക്ഷകനാകുന്ന വിസ്മയം. റയല്‍മഡ്രിഡില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെയും ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഗരത് സൗത്ത്ഗേറ്റിന്റെയും വിശ്വസ്തന്‍. ഫൈനലില്‍ വീണെങ്കിലും ഇംഗ്ലണ്ടിന്റെ യൂറോയിലെ പ്രകടനം അവിസ്മരണീയമാക്കിയതില്‍ പ്രധാന പങ്കര്‍ഹിക്കുന്നവരില്‍ മുന്നില്‍ ബെല്ലിങ്ഹാമുമുണ്ടാകും. അസാമാന്യ മെയ്ക്കരുത്തും വേഗവും ബെല്ലിങ്ഹാമിനെ വ്യത്യസ്തനാക്കുന്നു. വരാനിരിക്കുന്ന കാലയളവില്‍ ഈ 20കാരന്‍ ഇംഗ്ലീഷ് ഫുട്ബാളിന് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.

ജമാല്‍ മൂസിയാല (ജര്‍മനി, ബയേണ്‍ മ്യൂണിക്)

മിഡ്ഫീല്‍ഡര്‍, വയസ്സ്: 21 I യൂറോ മത്സരം 05 ഗോള്‍ 03 I അസിസ്റ്റ് 00

Tags:    
News Summary - Isn't it their time now...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.