മകന്റെ മെസ്സി പ്രേമം പങ്കുവെച്ച് ചിലി താരം വിദാൽ

ലോകകപ്പിൽ മെസ്സിയുടെ അർജന്റീന കപ്പുയർത്തിയതോടെ കാൽപന്തു ലോകം താരത്തിനു പിന്നാലെയാണ്. ഫുട്ബാളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യം ഇനിയും ബാക്കിനിൽക്കുന്നില്ലെന്നും മെസ്സി മാത്രമാണെന്നും ഫിഫ ഔദ്യോഗിക പേജിൽ ട്വീറ്റിട്ടതും വാർത്തതായിരുന്നു.

അതിനിടെയാണ്, പഴയ ബാഴ്സ നിരയിലെ പ്രമുഖൻകൂടിയായ ചിലി താരം അർതുറോ വിദാൽ മകന്റെ മെസ്സി പ്രേമം പങ്കുവെച്ച് സമൂഹ മാധ്യമത്തിലെത്തിയത്. മെസ്സി വരാത്തതെന്തേയെന്നു ചോദിച്ചു കരഞ്ഞ മകൻ അവനോളം വലിപ്പമുള്ള ജഴ്സിയണിഞ്ഞ് മൈതാനത്ത് പന്തു തട്ടുന്ന ചിത്രവും താരം നൽകിയിട്ടുണ്ട്.

‘‘എന്റെ ഇളയ മകൻ എമിലിയാനോക്ക് ലിയോയെ വളരെ ഇഷ്ടമാണ്. ഞങ്ങൾ സീരി എയിൽ കപ്പുയർത്തിയപ്പോൾ താരങ്ങളെല്ലാം മൈതാനത്ത് അണിനിരന്നിട്ടുണ്ട്. മകൻ അവന്റെ അമ്മയോടു ചോദിച്ചു. ‘‘മെസ്സിയെന്തേ വരാത്തേ?’’. ലിയോ ബാഴ്സലോണ താരമാണെന്ന് ഞാൻ മറുപടി പറഞ്ഞതും അവൻ കരച്ചിൽ തുടങ്ങി’’- എന്നായിരുന്നു വിദാലിന്റെ പോസ്റ്റ്.

കുഞ്ഞുമോൻ വലിയ ജഴ്സിയുമായി മൈതാനത്ത് നീങ്ങുന്നതിനൊപ്പം മെസ്സി അവനെ മടിയിലിരുത്തിയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഇതിനു താഴെ വന്ന പ്രതികരണങ്ങളിൽ പലതും മക്കളുടെയും ഉറ്റവരുടെയും മെസ്സി പ്രേമം അറിയിക്കുന്നതാണ്. ലോകത്തെവിടെയും ഒരു പേര് ഏവർക്കുമറിയുന്നതുണ്ടെങ്കിൽ അത് മെസ്സിയാകുമെന്നും എന്നിട്ടും ഏറ്റവും എളിമയുള്ള മനുഷ്യനായി ജീവിക്കുന്നതാണ് മെസ്സിയുടെ മഹത്ത്വമെന്നും പറയുന്നു, ചിലർ.  

Tags:    
News Summary - Arthuro Vidal shares his son's love of Messi in Social Media Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.