മൂന്ന് മുസ്ലിം യുവാക്കളുടെ കൊലപാതകം യു.എസ് മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു

വാഷിങ്ടണ്‍: ഇന്ത്യാന സംസ്ഥാനത്ത് മൂന്നു മുസ്ലിം യുവാക്കളെ വെടിവെച്ചുകൊന്നിട്ടും വിഷയം മുഖ്യധാരാമാധ്യമങ്ങള്‍ ‘അറിഞ്ഞില്ല’. ബുധനാഴ്ചയാണ് ആഫ്രിക്കന്‍വംശജരായ മുഹമ്മദ് താഹ ഉമര്‍ (23), ആദം മെക്കി (20), മുഹന്നദ് തൈറാബ് (17) എന്നിവരെ ആക്രമികള്‍ വെടിവെച്ചുകൊന്നത്. നിരവധിതവണ വെടിവച്ച് ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ശേഷവും നടന്ന വെടിവെപ്പുകള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിരുന്നു. ഇന്ത്യാന വെടിവെപ്പുമാത്രം അവഗണിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമായി. ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ് കൊലപാതകമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.