ചൈനയിലെ ചില്ലുപാലം രണ്ടാഴ്ചത്തേക്ക് അടച്ചു

ബെയ്ജിങ്: അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ചൈനയിലെ ചില്ലുപാലം അടച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ ചില്ലുപാലം 13 ദിവസം മുമ്പാണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. വെള്ളിയാഴ്ചയാണ് പാലം രണ്ടാഴ്ചത്തേക്ക് അടച്ചത്. സന്ദര്‍ശകരുടെ ബാഹുല്യമായിരുന്നു പാലം തുറന്നതു മുതല്‍.  8000 പേര്‍ക്കായിരുന്നു പ്രതിദിനം സന്ദര്‍ശനം അനുവദിച്ചിരുന്നത്. അതേസമയം പാലത്തിന് തകരാറുകളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 430 മീറ്റര്‍ നീളമുണ്ട്. 34 ലക്ഷം ഡോളറാണ് പാലത്തിന്‍െറ നിര്‍മാണച്ചെലവ്. ഇസ്രായേലി ശില്‍പിയായ ഹെയിം ഡോട്ടന്‍ ആണ് പാലം രൂപകല്‍പന ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.