പാരിസ്: ഫ്രാൻസിൽ സൈനിക ബജറ്റ് വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായുള്ള ഭിന്നതയെ തുടർന്ന് സായുധസേന മേധാവി ജന. പിയറി ഡി വില്യേഴ്സ് രാജിവെച്ചു. ഭിന്നത പരിഹരിക്കാൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. സൈന്യത്തിനായി വകയിരുത്തുന്ന പണം 85 കോടി ഡോളർ വെട്ടിച്ചുരുക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രി മാധ്യമങ്ങേളാട് വെളിപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മാേക്രാൺ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സൈനിക ബജറ്റ് വർധിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം നൽകിയിരുന്നത്.
ബജറ്റ് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പിയറിക്ക് പ്രതിരോധ മന്ത്രാലയത്തിൽ നടന്ന വാർഷിക സൈനിക യോഗത്തിൽ മാക്രോൺ പരസ്യമായി മുന്നറിയിപ്പും നൽകി. പ്രസിഡൻറിനെ അനുസരിക്കുകയാണ് സൈനിക മേധാവിയുടെ കടമയെന്നായിരുന്നു അേദ്ദഹത്തിെൻറ പരാമർശം. സൈനിക മേധാവിയെപ്പോലെ ഫ്രഞ്ച് പ്രസിഡൻറിെൻറ ഭരണഘടനാപരമായ അധികാരങ്ങളെക്കുറിച്ച് ഒാർമപ്പെടുത്തൽ മാത്രമായിരുന്നു ചെയ്തതെന്നായിരുന്നു പിന്നീട് മാക്രോണിെൻറ വാദം. ഒേര വിഷയത്തിൽ പ്രസിഡൻറിനും സൈനിക മേധാവിക്കും ഭിന്ന അഭിപ്രായമാണെങ്കിൽ അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും ഫ്രഞ്ച് വാരികക്ക് നൽകിയ അഭിമുഖത്തിലും മാക്രോൺ വ്യക്തമാക്കി.
യൂറോപ്പിലെ ഏറ്റവും വലിയ സൈനികശക്തിയാണ് ഫ്രാൻസിലേത്. തീവ്രവാദവിരുദ്ധ പോരാട്ടത്തിനായി മാലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഫ്രാൻസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിനകത്തെ ഭീഷണി ചെറുക്കാനും സുസജ്ജമായ സംവിധാനമുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി രാജ്യത്തെ സൈനിക ബജറ്റ് വെട്ടിക്കുറക്കുകയാണ്. വർഷങ്ങളായി ഫ്രഞ്ച് സൈന്യം സമ്മർദത്തിലാണെന്ന് കൺസർവേറ്റിവ് പത്രമായ ലെ ഫിഗാറോക്ക് നൽകിയ അഭിമുഖത്തിൽ പിയറി വെളിപ്പെടുത്തിയിരുന്നു. രാത്രിയും പകലുമായി 30,000ത്തോളം സൈനികരാണ് സേവനമനുഷ്ഠിക്കുന്നത്. മതിയായ ഫണ്ട് ലഭിക്കാത്തപക്ഷം നിരവധി സൈനിക ഒാപറേഷനുകൾ നിർത്തിവെക്കേണ്ടിവരുന്നതായും അദ്ദേഹം പരാതിയുന്നയിച്ചു. 2014ലാണ് 60കാരനായ പിയറി സൈനിക മേധാവിയായി ചുമതലയേറ്റത്. ജൂണിൽ മാേക്രാൺ അധികാരമേറ്റശേഷവും സ്ഥാനത്ത് തുടരുകയായിരുന്നു. ജന. ഫ്രാങ്സ്വ ലികോയിൻട്രെ ആയിരിക്കും പിൻഗാമിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.