മെൽബൺ: ആസ്ട്രേലിയയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർദിനാൾ ജോർജ് പ െൽ കുറ്റക്കാരൻ. വിക്ടോറിയ കൗണ്ടി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ ട്രഷററും ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേഷ്ടാവുമായിരുന്നു പെൽ.
സഭക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ വത്തിക്കാനിൽ പോപ് ഫ്രാൻസിസ് വിളിച്ചുചേർത്ത ഉച്ചകോടി സമാപിച്ചതിനു പിന്നാലെയാണ് വിധി.
1996ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെൻറ് പാട്രിക് കത്തീഡ്രലിലെ കുർബാനക്കുശേഷം ക്വയർ സംഘത്തിലെ 13 വയസ്സുള്ള രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 50 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.