ഫിലിപ്പീൻസിൽ ഭീകരവിരുദ്ധനടപടിയിൽ  നൂറുകണക്കിന് സിവിലിയന്മാർ  കൊല്ലപ്പെട്ടതായി സൂചന

മനില: ആഴ്ചകൾക്ക് മുമ്പ് ഫിലിപ്പീൻ ദ്വീപായ മിൻഡനാവോയിലെ മറാവിയിൽ തുടങ്ങിയ െഎ.എസ് ബന്ധമാേരാപിക്കപ്പെടുന്ന പോരാളികളെ തുരത്താനുള്ള സൈനിക നടപടിയിൽ നൂറുകണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടതായി സൂചന. സൈനികരും പോരാളികളും തമ്മിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തുനിന്നും പലായനം രൂക്ഷമാണ്. നഗരത്തിെൻറ പലയിടങ്ങളിലും മൃതദേഹങ്ങൾ കുമിഞ്ഞുകിടക്കുന്നതായി കണ്ടുവെന്ന് പലായനം ചെയ്തവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ സിവിലിയന്മാരുമുണ്ടെന്നാണ് വിവരം. മറാവി നഗരത്തിൽ 500-1000 പേർ ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. പ്രദേശത്ത് നിശാനിയമം നടപ്പിലാക്കിയതോടെ സൈനികർ കുട്ടികളെപോലും കസ്റ്റഡിയിലെടുക്കുന്നതായി ആരോപണമുണ്ട്.
 

Tags:    
News Summary - 'Hundred dead bodies' seen in besieged Marawi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.