ബെയ്ജിങ്: അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നയതന്ത്ര, സാമ്പത്തിക വെല്ലുവിളികൾക്കിടെ നിർണായകമായേക്കാവുന്ന നീക്കത്തിൽ റഷ്യൻ, ചൈനീസ് ഭരണാധികാരികൾ ചർച്ച നടത്തി. നാലാമതും റഷ്യൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ചൈനയിലെത്തിയ വ്ലാദിമിർ പുടിൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചക്ക് പ്രാധാന്യമേറെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഒാഫ് പീപ്ളിലെത്തിയ പുടിൻ ഷിക്കൊപ്പം ചേർന്ന് സൈനിക ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചു. തുടർന്ന് ഇരുവരും ഏറെനേരം അടച്ചിട്ട മുറിയിൽ സംസാരിക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.