ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മേലധികാരിയുടെ ഫോൺ കാൾ വരാറുണ്ടോ നിങ്ങൾക്ക്? ഡ്യൂട്ടി സമയം കഴിഞ്ഞും, തൊഴിൽസംബന്ധമായി മേലധികാരികളുടെയും മറ്റും കാളുകളും ഇ-മെയിലുമെല്ലാം ആർക്കും തലവേദനയാകും. ഈ കാളുകളും സന്ദേശങ്ങളും അവഗണിക്കാനും കഴിയില്ല. പലപ്പോഴും തൊഴിലാളികളെ നിസ്സഹായരാക്കുന്ന ഈ അവസ്ഥക്ക് പരിഹാരം കണ്ടിരിക്കുകയാണ് ആസ്ട്രേലിയ. ഓഫിസ് സമയത്തിനുശേഷം വരുന്ന ജോലിസംബന്ധമായ ഫോണ്‍ കാളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്കുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ നിയമം ആസ്ട്രേലിയയില്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ, തൊഴിൽ സമയത്തിനുശേഷം വരുന്ന ഓഫിസ് സംബന്ധമായ ഏതൊരുവിധ അന്വേഷണങ്ങൾക്കും മറ്റും തൊഴിലാളി മറുപടി പറയേണ്ടതില്ല. അത് അവഗണിച്ചതിന്റെ പേരിൽ നടപടിയും സ്വീകരിക്കാനാവില്ല. അതേസമയം, ചില ‘അടിയന്തര സാഹചര്യ’ങ്ങളിൽ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുമുണ്ട്.
ഫ്രാൻസ്, ബെൽജിയം, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഡിസ്കണക്ട് ചെയ്യാനുള്ള അവകാശം നിയമപരമായിത്തന്നെ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.