ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി തർക്കങ്ങൾക്ക് കാരണം ഇന്ത്യയാണെന്ന ആരോപണവുമായി ചൈന. ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. മോസ്കോയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി വായ് ഫെങിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാമർശം.
ഒരിഞ്ച് സ്ഥലം പോലും ചൈന നഷ്ടപ്പെടുത്തില്ല. രാജ്യത്തിെൻറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ് സൈന്യത്തിനുണ്ട്. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് ഉത്തരവാദിയാരാണെന്നുള്ളത് വ്യക്തമാണ്. ഇന്ത്യയാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്നും ചൈന വ്യക്തമാക്കി.
ലഡാക്കിൽ വീണ്ടും സംഘർഷം തുടങ്ങിയതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. അതേസമയം, ചൈന തൽസ്ഥിതി നില നിർത്തുന്നതിൽ നിന്ന് പിന്നാക്കം പോവുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. സമാധാനപരമായി അതിർത്തി തർക്കം പരിഹരിക്കണമെന്നാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.