വാഷിങ്ടൺ: കോവിഡിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ചുവെക്കുന്നുവെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. കോവിഡിെൻറ വരവിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ആ വിവരങ്ങൾ കോവിഡിനെ കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര സംഘത്തിനും ആരോഗ്യവിദഗ്ധർക്കും നൽകാതെ ചൈനീസ് സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ബൈഡൻ ആരോപിച്ചു.
ഇതുവരെ കോവിഡ് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള അഭ്യർഥനകൾ ചൈന ഗൗരവത്തിലെടുത്തിട്ടില്ല. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് തുടരുേമ്പാഴും വിവരങ്ങൾ ചൈന പൂഴ്ത്തിവെക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ഇക്കാര്യത്തിൽ വിവരങ്ങൾ പുറത്ത് വിടാൻ ചൈനക്ക് മേൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസിലെ രഹസ്യാന്വേഷണ ഏജൻസികൾ കൊറോണ വൈറസ് ഒരു ജൈവായുധമാണെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്. എങ്കിലും കോവിഡിെൻറ വരവിനെ കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ പല അന്വേഷണ ഏജൻസികളും മുന്നോട്ട് വെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മൂന്നോളം ഏജൻസികൾ മൃഗങ്ങളിൽ നിന്ന് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നിരിക്കാം എന്നാണ് വിലയിരുത്തുന്നത്. എന്നാൽ, ഒരു ഏജൻസി ലാബിൽ നിന്ന് ചോർന്നതാകാമെന്നും സംശയിക്കുന്നു. നേരത്തെ കോവിഡിനെ സംബന്ധിച്ച് പഠനം നടത്തിയ ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തോടെ ചൈന പൂർണമായി സഹകരിച്ചിരുന്നില്ല. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിയതാകാമെന്നാണ് ചൈനയിലെ ഗ്ലാസ്കോ യൂനിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.