അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: ആഗോളതലത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോള കോവിഡ് കേസുകളുടെ എണ്ണം 51 കോടി കവിഞ്ഞു. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണമാകട്ടെ 62 ലക്ഷവും കവിഞ്ഞിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിനേഷനുകളുടെ എണ്ണം 11.37 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു.

കോവിഡ് ട്രാക്കറായ വേൾഡോമീറ്റർ അനുസരിച്ച് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി.

ഇന്നത്തെ കണക്കനുസരിച്ചുള്ള പട്ടിക:

അമേരിക്ക - 83,953,371

ഇന്ത്യ - 43,112,861

ബ്രസീൽ - 30,617,786

ഫ്രാൻസ് - 29,061,523

ജർമ്മനി - 25,583,258

ദക്ഷിണ കൊറിയ - 17,694,677

ഇറ്റലി - 16,915,301

ജപ്പാൻ - 8,217,978

ഓസ്ട്രേലിയ - 6,426,892

മുഴുവന്‍ പട്ടിക കാണാം 

സെന്‍റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിന്‍റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. തുടർന്ന് ഇന്ത്യയിലും ബ്രസീലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - COVID-19:highest cases globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.