ദയ്ടെൻ: അടുത്തയാഴ്ച വൻ പ്രഖ്യാപനം നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുമെന്ന ഊഹാപോഹം നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. 2020ൽ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് വരെ പറഞ്ഞ് അധികാരത്തിൽ നിന്നിറങ്ങാൻ മടിച്ച് നിൽക്കുകയായിരുന്നു ട്രംപ്. അതിനിടെ, തിങ്കളാഴ്ച യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്.
'നാളത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിന്റെ വില കുറക്കാതെ തന്നെ പറയുന്നു. ഞാൻ നവംബർ 15ന് വലിയ ഒരു പ്രഖ്യാപനം നടത്താൻ പോകുന്നു. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മരാലാഗോയിൽ വെച്ചായിരിക്കും പ്രഖ്യാപനം' - എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായ ട്രംപ് വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം തന്നെ പല തവണ സൂചനകൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.